സുപ്രീം കോടതി

കേരള ഹൈകോടതി ജഡ്ജി നിയമനം: കൊളീജിയത്തിനെതിരായ ഹരജി പരിഗണിച്ചില്ല

ന്യൂഡൽഹി: ഹൈകോടതി ജഡ്ജിമാരാക്കാൻ തങ്ങളെ പരിഗണിക്കാതിരുന്ന കേരള ഹൈകോടതി കൊളീജിയത്തിനെതിരെ ജില്ലാ ജഡ്ജിമാരായ പി.പി. സൈദലവി, കെ.ടി. നിസാർ അഹമ്മദ് എന്നിവർ സമർപ്പിച്ച ഹരജി പരിഗണിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചതോടെ പിൻവലിച്ചു. ഹൈകോടതി ജഡ്ജി നിയമനത്തിൽ അവസര സമത്വം പാലിക്കപ്പെടേണ്ടതായിരുന്നുവെന്ന് ഇരുവരും ഹരജിയിൽ ബോധിപ്പിച്ചിരുന്നു.

ഹിമാചൽ പ്രദേശിൽനിന്നുള്ള സമാന ഹരജി സുപ്രീംകോടതി പരിഗണിച്ചത് ചൂണ്ടിക്കാട്ടിയ ഹരജിക്കാരുടെ അഭിഭാഷകരോട് സുപ്രീംകോടതി കൊളീജിയം തന്നെ പേരുകൾ പരിഗണിക്കാനാവശ്യപ്പെട്ട കേസായിരുന്നു അതെന്ന് ജസ്റ്റിസുമാരായ ഋഷികേശ് റോയ്, എസ്.വി.എൻ. ഭട്ടി എന്നിവരടങ്ങിയ ബെഞ്ച് പ്രതികരിച്ചു. തുടർന്ന് തള്ളുമെന്ന് വ്യക്തമാക്കിയതോടെ ഹരജി പിൻവലിക്കുകയായിരുന്നു.

Tags:    
News Summary - Supreme Court refuses to entertain plea by two Kerala District Judges against collegium decision

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.