ന്യൂഡൽഹി: കഠ്വയിൽ എട്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിെൻറ വിചാരണ സുപ്രീംകോടതി സ്റ്റേ ചെയ്തു. കഠ്വ കോടതിയിൽനിന്ന് വിചാരണ ചണ്ഡിഗഢിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയുടെ പിതാവ് സമർപ്പിച്ച ഹരജിയിൽ മേയ് ഏഴിന് വാദം കേൾക്കും വരെയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വിചാരണകോടതി നടപടി സ്റ്റേ ചെയ്തത്.
വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത ജഡ്ജി ഇന്ദു മൽഹോത്രകൂടി അടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്. ജമ്മു-കശ്മീരിൽനിന്ന് കേസ് ചണ്ഡിഗഢിലേക്ക് മാറ്റാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടാണ് പ്രധാന പ്രതികളായ സഞ്ചി റാമും വിശാൽ ജംഗോത്രയും സുപ്രീംകോടതിയിൽ പെൺകുട്ടിയുടെ പിതാവ് സമർപ്പിച്ച ഹരജിയിൽ ബുധനാഴ്ച കക്ഷി ചേർന്നത്.
പൊലീസ് അന്വേഷണത്തിൽ തങ്ങൾക്ക് വിശ്വാസമില്ലെന്നും സി.ബി.െഎ അന്വേഷണം വേണമെന്നുമായിരുന്നു പ്രതികൾക്കു വേണ്ടി ഹാജരായ അഡ്വ. ഹർവീന്ദർ സിങ് ചൗധരിയുടെ വാദം. മാധ്യമപ്രവർത്തകർ കേൾക്കാനാണ് നികൃഷ്ടമായ ആരോപണം ഉന്നയിക്കുന്നതെന്ന് പെൺകുട്ടിയുടെ പിതാവിന് വേണ്ടി ഹാജരായ അഡ്വ. ഇന്ദിര ജയ്സിങ് ആവശ്യെപ്പട്ടു. ഇരു അഭിഭാഷകരും വാഗ്വാദം തുടരുന്നതിനിടയിലാണ് വിചാരണ സ്റ്റേ ചെയ്ത് വാദം കേൾക്കൽ മേയ് ഏഴിലേക്ക് മാറ്റിയത്.
ജമ്മു-കശ്മീർ സർക്കാറിനുവേണ്ടി ഹാജരായ സ്റ്റാൻഡിങ് കോൺസൽ ശുെഎബ് ആലമും അഡ്വക്കറ്റ് ജനറൽ ജഹാംഗീർ ഇഖ്ബാൽ ഗാനായിയും സി.ബി.െഎ അേന്വഷണ ആവശ്യം എതിർത്തു. ജമ്മു-കശ്മീരിന് സ്വന്തം ശിക്ഷാ നിയമമാണുള്ളതെന്നും വിചാരണ ചണ്ഡിഗഢിലേക്ക് മാറ്റിയാൽ നിരവധി പ്രശ്നങ്ങളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.