വേലുപ്പിള്ള പ്രഭാകരൻ ജീവനോടെയുണ്ടെന്ന വാദം; നെടുമാരനെ പരിഹസിച്ച് തമിഴ്നാട് കോൺഗ്രസ് അധ്യക്ഷൻ

ചെന്നൈ: എൽ.ടി.ടി.ഇ നേതാവ് വേലുപ്പിള്ള പ്രഭാകരൻ ജീവനോടെയുണ്ടെന്ന പി. നെടുമാരന്‍റെ അവകാശവാദത്തെ പരിഹസിച്ച് തമിഴ്നാട് കോൺഗ്രസ് അധ്യക്ഷൻ കെ.എസ്. അഴഗിരി. വേലുപ്പിള്ള പ്രഭാകരൻ എവിടെയാണുള്ളതെന്ന് നെടുമാരൻ വെളിപ്പെടുത്തിയാൽ അദ്ദേഹത്തെ പോയി കാണുമെന്ന് അഴഗിരി പറഞ്ഞു.

'ഞാൻ വളരെ സന്തോഷവാനാണ്. നെടുമാരൻ എനിക്ക് പ്രഭാകരനെ കാണിച്ചുതരികയാണെങ്കിൽ ഞാൻ പോയി കാണും. അതിലൊരു പ്രശ്നവുമില്ല' -അഴഗിരി വാർത്താ ഏജൻസിയോട് പറഞ്ഞു.

തിങ്കളാഴ്ചയാണ് വേലുപ്പിള്ള പ്രഭാകരൻ കൊല്ലപ്പെട്ടിട്ടില്ലെന്ന അവകാശവാദവുമായി തമിഴ് നാഷണലിസ്റ്റ് മൂവ്മെന്‍റ് നേതാവ് പി. നെടുമാരൻ രംഗത്തെത്തിയത്. പ്രഭാകരന്‍റെ കുടുംബവുമായി തന്‍റെ കുടുംബം ബന്ധം പുലർത്തുന്നുണ്ടെന്നും വേണ്ട സമയത്ത് പ്രഭാകരൻ പൊതുജനമധ്യത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. തമിഴ് ഇഴവുമായി ബന്ധപ്പെട്ട പദ്ധതികൾ അദ്ദേഹം അറിയിക്കുമെന്നും നെടുമാരൻ പറഞ്ഞു.

2009 മേയ് 18നാണ് ശ്രീലങ്കയിലെ എൽ.ടി.ടി.ഇ സ്ഥാപകനും, തലവനുമായിരുന്ന വേലുപ്പിള്ള പ്രഭാകരന്‍ കൊല്ലപ്പെട്ടതായി ലങ്കന്‍ സേന അറിയിച്ചത്. മൃതശരീര ചിത്രങ്ങൾ സേന പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. 

Tags:    
News Summary - Tamil Nadu Congress Chief Mocks LTTE Head Is Alive Claim

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.