ഭോപ്പാൽ: അശ്ലീല വീഡിയോ കണ്ട് പ്രായപൂർത്തിയാകാത്ത സഹോദരിയെ ബലാത്സം ചെയ്ത് കൊന്ന് സഹോദരൻ. മധ്യപ്രദേശിലെ റേവയിലാണ് സംഭവം. മൊബൈൽ ഫോണിൽ അശ്ലീല ദൃശ്യങ്ങൾ കണ്ട് അത് അനുകരിച്ചാണ് പ്രായപൂർത്തിയാകാത്ത സഹോദരിയെ കൗമാരക്കാരൻ കൊലപ്പെടുത്തിയത്.
കുട്ടിയുടെ അമ്മയും രണ്ട് സഹോദരിമാരും ഏപ്രിൽ 24ന് നടന്ന സംഭവം മറക്കാൻ ശ്രമിച്ചുവെന്നും പിന്നീട് വിശദമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയതെന്നും പൊലീസ് അറിയിച്ചു. ഏപ്രിൽ 24നാണ് ജാവ പൊലീസ് സ്റ്റേഷൻ പരിധിയിൽ പെൺകുട്ടി കൊല്ലപ്പെട്ടത്. കുട്ടിയുടെ വീട്ടിലെ മുറ്റത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് സൂപ്രണ്ട് വിവേക് സിങ് പറഞ്ഞു.
കൊലപാതകം നടന്ന ദിവസം പെൺകുട്ടിയും സഹോദരനും ഒരുമിച്ചാണ് കിടന്നിരുന്നത്. മൊബൈലിൽ അശ്ലീല ദൃശ്യങ്ങൾ കണ്ടതിന് ശേഷം പെൺകുട്ടിയെ സഹോദരൻ ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. ഇക്കാര്യം പിതാവിനോട് പറയുമെന്ന് പറഞ്ഞപ്പോൾ പെൺകുട്ടിയുടെ കഴുത്ത് ഞെരിച്ചു. തുടർന്ന് വിവരം അമ്മയെ അറിയിച്ചു. എന്നാൽ, കുട്ടിയുടെ അമ്മയും സഹോദരിമാരും കൊലപാതക വിവരം മറച്ചുവെക്കുകയാണ് ഉണ്ടായത്.
വിഷബാധയേറ്റതിനാലാണ് പെൺകുട്ടി മരിച്ചതെന്ന് അവർ നാട്ടുകാരോട് പറഞ്ഞത്. എന്നാൽ, പിന്നീട് പൊലീസ് കുടുംബാംഗങ്ങളെ ചോദ്യം ചെയ്തപ്പോൾ മൊഴികളിലെ പൊരുത്തക്കേട് ശ്രദ്ധയിൽപ്പെട്ടു. ഇതേതുടർന്ന് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.