ന്യൂഡൽഹി: കാവടി യാത്ര നടക്കുന്നതിനാൽ ഡൽഹിയിൽ ട്രാഫിക് നിയന്ത്രണം. കാവടി യാത്രികരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം. ഹരിദ്വാറിൽ നിന്നും വരുന്ന യാത്രികർ മീററ്റ്, ഗാസിയാബാദ്, നോയിഡ, ഡൽഹി, ഫരീദാബാദ് തുടങ്ങിയ സ്ഥലങ്ങളിലൂടെ സഞ്ചരിക്കും. ഇതിന് മുന്നോടിയായാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.
നോയിയഡയിൽ ഓഖ്‍ല ബാരേജ് മുതൽ ഓഖ്‍ല ബേർഡ് സാങ്ച്ചുറി വരെയുള്ള ഭാഗത്തെ നാല് വരി പാതയിൽ രണ്ട് വരി കാവടി യാത്രികർക്കായി മാറ്റിവെച്ചിട്ടുണ്ട്. പ്രദേശത്ത് അധിക പൊലീസിനെ വിന്യസിച്ച് കൂടുതൽ ട്രാഫിക് നിയന്ത്രണങ്ങളും ഏർപ്പെടുത്തും. ജൂലൈ 28 മുതൽ ആഗസ്റ്റ് നാല് വരെയായിരിക്കും നിയന്ത്രണം.
യു.പി സർക്കാർ ഡൽഹി-മീററ്റ് എക്സ്പ്രസ് ഹൈവേയിൽ ഭാരവാഹനങ്ങൾക്ക് പൂർണ നിരോധനം ഏർപ്പെടുത്തി. ആഗസ്റ്റ് അഞ്ചിന് രാത്രി എട്ട് വരെയാണ് നിയന്ത്രണം. പാതയിൽ ജൂലൈ 29 മുതൽ സ്വകാര്യ കാറുകൾക്കും നിയന്ത്രണമുണ്ടാവും.
കാവടി യാത്രയിൽ പങ്കെടുക്കുന്ന തീർഥാടകർക്കായി വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ഡൽഹി മന്ത്രി അതിഷി അറിയിച്ചു. കശ്മീരിഗേറ്റിന് സമീപം 2,000 കാവടി തീർഥാടകർക്ക് താമസിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. മഴക്കുള്ള സാധ്യത മുന്നിൽകണ്ട് വാട്ടർപ്രൂഫ് ടെന്റുകളാണ് തീർഥാടകർക്കായി ഒരുക്കിയിരിക്കുന്നതെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.