ശ്രീനഗർ: ജമ്മു-കശ്മീരിൽ സുരക്ഷ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മൂന്നു തീവ്രവാദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. ലശ്കറെ ത്വയ്യിബയുടെ പ്രാദേശിക നേതാവ് ജുനൈദ് മാട്ടു എന്ന ജന (24), ആദിൽ മുഷ്താഖ് മിർ എന്ന നാന (18), നിസാർ അഹ്മദ് വാനി (20) എന്നിവരുടെ മൃതദേഹങ്ങളാണ് ദക്ഷിണ കശ്മീരിലെ അർവാനി ഗ്രാമത്തിൽ വെള്ളിയാഴ്ച രാവിലെ ഏറ്റുമുട്ടൽ നടന്ന വീട്ടിൽനിന്ന് കണ്ടെടുത്തത്. മാലിക് െമാഹല്ലയിലെ വീട്ടിലാണ് തീവ്രവാദികൾ ഒളിച്ചിരുന്നത്.
കുൽഗാമിലെ ഖുദ്വാനി സ്വദേശിയായ മാട്ടു 2015ലാണ് ലശ്കറിൽ ചേർന്നത്. കഴിഞ്ഞവർഷം ജൂണിൽ അനന്ത്നാഗ് ബസ്സ്റ്റാൻഡിൽ രണ്ടു പൊലീസുകാരെ വെടിവെച്ചുകൊന്നതോടെ സംഘടനയിൽ അതിവേഗം വളർന്ന മാട്ടു ദക്ഷിണ കശ്മീർ കമാൻഡറായി ഉയർത്തപ്പെട്ടിരുന്നു. പാംപോറുകാരനായ ആദിൽ മുഷ്താഖ് മിറും ഷോപിയാൻ സ്വദേശിയായ നിസാർ അഹ്മദ് വാനിയും കഴിഞ്ഞവർഷം ഹിസ്ബുൽ മുജാഹിദീൻ നേതാവ് ബുർഹാൻ വാനി കൊല്ലപ്പെട്ട സംഭവത്തിനു പിന്നാലെ ലശ്കറിൽ ചേർന്നവരാണ്.
തീവ്രവാദികളെ വധിച്ചതിന് പിന്നാലെ അനന്ത്നാഗ് ജില്ലയിലെ അച്ചാബലിൽ ജീപ്പിൽ പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് സംഘത്തിനു നേരെയുണ്ടായ ഒളിയാക്രമണത്തിൽ സബ് ഇൻസ്പെക്ടർ അടക്കം ആറു പൊലീസുകാർ കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ട ആറ് പൊലീസുകാരുടെയും മുഖം വികൃതമാക്കിയശേഷം ഇവരുടെ ആയുധങ്ങളുെമടുത്താണ് തീവ്രവാദികൾ കടന്നുകളഞ്ഞത്. വെള്ളിയാഴ്ചത്തെ സംഭവങ്ങളിൽ രണ്ടു സിവിലിയന്മാരും കൊല്ലപ്പെട്ടിരുന്നു.
തീവ്രവാദികളും സുരക്ഷസൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ പരിക്കേറ്റ മുഹമ്മദ് അഷ്റഫ് ഖർ (34), അഹ്സൻ മുഷ്താഖ് (15) എന്നവരാണ് മരിച്ചത്. ആറു പോലീസുകാരെ കൊല്ലുകയും മൃതദേഹങ്ങൾ വികൃതമാക്കുകയും ചെയ്ത തീവ്രവാദികളുടെ നടപടി ഭീരുത്വമാണെന്ന് പ്രതിരോധമന്ത്രി അരുൺ ജെയ്റ്റ്ലി ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.