ന്യൂഡൽഹി: രാജ്യത്ത് കോവിഡിന്‍റെ രണ്ടാംതരംഗത്തിൽ മരണനിരക്ക് ഉയരുന്നതിൽ കേന്ദ്രത്തെ കുറ്റപ്പെടുത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഓക്സിജൻ ക്ഷാമം മൂലവും ഐ.സി.യു കിടക്കകൾ ഇല്ലാത്തതിനാലും ആളുകൾ മരിച്ചുവീഴുന്നതിന്‍റെ ഉത്തരവാദിത്തം കേന്ദ്രസർക്കാറിനാണെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞദിവസം മാത്രം 2263 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 'കൊറോണ ശരീരത്തിൽ ഓക്സിജൻ അളവ് കുറക്കും. കൂടാതെ ഓക്സിജൻ ക്ഷാമവും ഐ.സി.യു കിടക്കകളുടെ അഭാവവും ധാരാളം മരണങ്ങൾക്ക് കാരണമാകും. േകന്ദ്രസർക്കാർ... ഇത് നിങ്ങൾ കാരണമാണ്' -രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
രാജ്യതലസ്ഥാനത്തുൾപ്പെടെ നിരവധി ആശുപത്രികളാണ് ഓക്സിജൻ അഭാവവും ഐ.സി.യു കിടക്കകളും മരുന്നുകളും ഇല്ലാതെ ദുരന്തഭൂമിയാകുന്നത്. നിരവധിപേർക്കാണ് ഓക്സിജൻ ലഭിക്കാതെ ജീവൻ നഷ്ടമായത്.
ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിൽ മാത്രം 24 മണിക്കൂറിനിടെ 25 പേരാണ് മരിച്ചത്. രണ്ട് മണിക്കൂർ മാത്രം ഉപയോഗിക്കാനുള്ള ഓക്സിജൻ മാത്രമാണ് ബാക്കിയുള്ളതെന്നും ഓക്സിജൻ ക്ഷാമം 60 രോഗികളുടെ ജീവൻ അപകടത്തിലാക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.