കോവിഡിനെ ശരിയായ രീതിയിൽ കൈകാര്യം ചെയ്യാൻ ട്രംപിനായില്ല; മോദി ഇന്ത്യയെ രക്ഷിച്ചു -ബി.ജെ.പി അധ്യക്ഷൻ

പറ്റ്ന: അമേരിക്കയിൽ കോവിഡിനെ ശരിയായ രീതിയിൽ പ്രതിരോധിക്കാൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന് സാധിച്ചില്ലെന്നും, എന്നാൽ ഇന്ത്യയെ പ്രധാനമന്ത്രി നരേന്ദ്ര മോദി രക്ഷിച്ചെന്നും ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ. ബിഹാറിലെ ദർബംഗയിൽ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശനിയാഴ്ചയാണ് ഇവിടെ അവസാനഘട്ട വോട്ടിങ്.

'അമേരിക്കൻ തെരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടുന്നത് കോവിഡിനെ പ്രതിരോധിക്കുന്നതിൽ ട്രംപ് പരാജയപ്പെട്ടു എന്നാണ്. അതേസമയം, മോദിജി രാജ്യത്തെയും 130 കോടി ജനങ്ങളെയും ഉറച്ചതീരുമാനങ്ങൾ വഴി രക്ഷിക്കുകയായിരുന്നു' -നദ്ദ കൂട്ടിച്ചേർത്തു.

അതേസമയം, ബി.ജെ.പി അധ്യക്ഷെൻറ പ്രസ്താവന തെറ്റാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. അമേരിക്ക കഴിഞ്ഞാൽ മഹാമാരി ഏറ്റവുമധികം ബാധിച്ചത് ഇന്ത്യയെയാണ്. അമേരിക്കയിൽ 9,814,068 പേരെയാണ് ഇതുവരെ രോഗം ബാധിച്ചത്. 239,947 പേർ മരിക്കുകയും ചെയ്തു.

ഇന്ത്യയിൽ ഇതുവരെ 8,392,437 പേരെയാണ് രോഗം ബാധിച്ചത്. 124,683 പേർ മരിക്കുകയും ചെയ്തു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയടക്കമുള്ളവർ കോവിഡിനെ പ്രതിരോധിക്കുന്നതിലെ പ്രധാനമന്ത്രിയുടെ പരാജയം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആയുധമാക്കിയിരുന്നു. 

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.