ഗാസിയാബാദ്: 12കാരിയെ ബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ ഹോംഗാർഡ് അടക്കം രണ്ടു പേർ അറസ്റ്റിലായി. ഉത്തർ പ്രദേശിലെ ഗാസിയാബാദിൽ ലോനി ഏരിയയിൽ ശനിയാഴ്ചയായിരുന്നു സംഭവം.
സഹോദരന്‍റെ മൊബൈലിന് കേടുപാടുകൾ വരുത്തിയതിൽ പെൺകുട്ടിയെ മാതാവ് ശകാരിച്ചിരുന്നു. തുടർന്ന് മൊബൈലുമായി കടയിലെത്തുകയും റിപ്പയർ ചെയ്ത ശേഷം തിരികെ വീട്ടിലെത്താൻ ഓട്ടോറിക്ഷയിൽ കയറിയതുമായിരുന്നു. ഇതേ ഓട്ടോയിൽ യാത്ര ചെയ്തിരുന്ന പ്രതികളിലൊരാൾ പെൺകുട്ടിയെ ഹോംഗാർഡായി ജോലി ചെയ്യുന്ന രണ്ടാമത്തെ പ്രതിയുടെ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു.
സംഭവം പെൺകുട്ടി പിതാവിനോട് പറയുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു. ഞായറാഴ്ച രാത്രി തന്നെ അക്രമികൾ അറസ്റ്റിലായതായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.