ഇതര സമുദായക്കാരനെ പ്രണയിച്ചു; യുവതിയെ സഹോദരന്മാർ കഴുത്ത് ഞെരിച്ച് കൊന്ന് കനാലിൽ തള്ളി

ന്യൂഡൽഹി: ഇതര സമുദായക്കാരനെ പ്രണയിച്ചതിന്‍റെ പേരിൽ യുവതിയെ സഹോദരന്മാർ ചേർന്ന് കഴുത്ത് ഞെരിച്ച് കൊന്ന് കനാലിൽ തള്ളി. ഉത്തർ പ്രദേശിലെ ഗാസിയാബാദിലെ കനാലിൽ തള്ളിയ മൃതദേഹത്തിനായി ദേശീയ ദുരന്ത നിവാരണ സേനയും മുങ്ങൽ വിദഗ്ധരും തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായിട്ടില്ല.

മുറാദ് നഗറിൽ സംശയാസ്പദമായ സാഹചര്യത്തിൽ രണ്ടുപേരെ പട്രോളിങ്ങിനിടെ പൊലീസ് കണ്ടെത്തുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തതോടെയാണ് ക്രൂരകൃത്യത്തിന്‍റെ വിവരങ്ങൾ പുറത്തറിഞ്ഞത്.

സുഫിയാൻ, മഹ്താബ് എന്നീ യുവാക്കളാണ് അറസ്റ്റിലായത്. ഷീബ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഡൽഹിയിൽ ബന്ധുക്കൾക്കൊപ്പമാണ് ഷീബ താമസിച്ചിരുന്നത്. ഇതര സമുദായത്തിലെ യുവാവുമായുള്ള ഷീബയുടെ ബന്ധത്തെ ഇവർ എതിർത്തു. ഷീബ പിന്മാറാതിരുന്നതോടെയാണ് ക്രൂരകൃത്യം നടത്തിയത്.

അറസ്റ്റിലായ യുവാക്കളെ ചോദ്യം ചെയ്യൽ തുടരുകയാണ്. കഴുത്തിൽ മുണ്ട് മുറുക്കിയാണ് സഹോദരിയെ കൊന്നതെന്ന് ഇവർ വെളിപ്പെടുത്തി. യുവതിയുടെ വസ്ത്രങ്ങളും ചെരിപ്പുകളും മാത്രമാണ് കനാലിൽനിന്നും ലഭിച്ചത്.

കണ്ണുകൾ ചുഴ്ന്നെടുത്ത നിലയിൽ കാണാതായ പൂജാരിയുടെ മൃതദേഹം കണ്ടെത്തി

പട്ന: ബിഹാറിലെ ഗോപാൽഗഞ്ച് ജില്ലയിൽ നിന്ന് കാണാതായ പൂജാരിയുടെ മൃതദേഹം കണ്ണുകൾ ചൂഴ്‌ന്നെടുത്ത നിലയിൽ കണ്ടെത്തി. ദനാപൂർ ഗ്രാമത്തിലെ ക്ഷേത്ര പൂജാരിയായിരുന്ന മനോജ് കുമാറിനെ കഴിഞ്ഞ തിങ്കളാഴ്ചയാണ് കാണാതായത്. അന്ന് അർധരാത്രി ദനാപൂറിലെ ശിവക്ഷേത്രത്തിലാണ് മനോജിനെ ഏറ്റവുമൊടുവിലായി കണ്ടത്. വീട്ടിൽ നിന്ന് ക്ഷേത്രത്തിലേക്ക് പോയ മനോജ് കുമാറിനെ കാണാതാവുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും കണ്ടെത്താനായിരുന്നില്ല.

Tags:    
News Summary - Two Men Strangle Sister Throw Body In Canal Over Interfaith Relationship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.