ലഖ്നോ: യു.പിയിൽ മുസ്‍ലിം യുവാക്കളെ ക്രൂരമായി മർദിച്ച് ആൾക്കൂട്ടം. ബുലന്ദ്ശഹർ ജില്ലയിലാണ് സംഭവം. കടയിൽ സാധനം മാറ്റി വാങ്ങാനെത്തിയ യുവാക്കളെയാണ് ക്രൂരമായി മർദിച്ചത്. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ വ്യാപകമായി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചു.
ഫൈസാൻ, തൻസീം എന്നീ രണ്ട് പേർക്കാണ് ആൾക്കൂട്ടത്തിന്റെ ക്രൂരമർദനമേറ്റത്. ആൾക്കൂട്ടം ഇവരെ അധിക്ഷേപിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. കടയിൽ നിന്നും വാങ്ങിയ ചില സാധനങ്ങൾ മാറ്റിവാങ്ങാനായി സഹോദരൻമാർ പോയപ്പോൾ കടക്കാരൻ അത് മാറ്റി നൽകാൻ തയാറായില്ല.
തുടർന്ന് ഇവരും കടയുടമയും തമ്മിൽ തർക്കമുണ്ടാവുകയായിരുന്നു. ഇതിനിടെ സംഘടിച്ചെത്തിയ അക്രമികൾ യുവാക്കളെ മർദിക്കുകയായിരുന്നു. പൊലീസെത്തിയാണ് യുവാക്കളെ രക്ഷിച്ചത്. യുവാക്കളാണ് സംഘർഷത്തിന് തുടക്കമിട്ടതെന്ന് ചൂണ്ടിക്കാട്ടി പൊലീസ് ഇവർക്കെതിരെ കേസെടുക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.