യു.പിയിൽ മുസ്ലിം മതസ്ഥരെന്ന് തെറ്റിദ്ധരിച്ച് ഹിന്ദു സന്യാസിമാരെ ആക്രമിച്ച് തീവ്ര ഹിന്ദുത്വവാദികൾ

ന്യൂഡൽഹി: മുസ്ലിം മതസ്ഥരാണെന്ന് തെറ്റിദ്ധരിച്ച് ഹിന്ദു സന്യാസിമാരെ മർദിച്ച് തീവ്ര ഹിന്ദുത്വ വാദികൾ. ഉത്തർപ്രദേശിലെ മീരത്തിലാണ് സംഭവം. ഹരിയാന സ്വദേശികളായ ഗൗരവ് കുമാർ, ഗോപിനാഥ്, സുനിൽ കുമാർ എന്നിവരാണ് ആക്രമിക്കപ്പെട്ടത്. ഇവരെ മർദിക്കുന്നതിൻ്റെ ദൃശ്യങ്ങൾ പ്രതികളിലൊരാൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു.

കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘത്തിൽപെട്ട മുസ്ലിങ്ങളാണ് എന്ന് കരുതിയാണ് ഹിന്ദു സന്യാസിമാരെ സംഘം ആക്രമിച്ചതെന്നാണ് റിപ്പോർട്ട്. തങ്ങൾ ഹിന്ദുക്കളാണെന്ന് പറഞ്ഞെങ്കിലും സംശയം തോന്നിയ ആക്രമികൾ ഹനുമാൻ ചലീസയും മറ്റ് ശ്ലോകങ്ങളും ചൊല്ലാൻ സന്യാസിമാരോട് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇതിൽ പിഴവ് സംഭവിച്ചതോടെ പ്രതികൾ ഇവരെ വടികൊണ്ട് ആക്രമിക്കുകയായിരുന്നു.

വിവരമറിഞ്ഞെത്തിയ പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് രേഖകൾ പരിശോധിച്ചപ്പോഴാണ് സന്യാസിമാർ ഹിന്ദു വിഭാഗക്കാരാണെന്നും ഹരിയാനയിലെ യമുനാനഗർ സ്വദേശികളാണെന്നും തിരിച്ചറിയുന്നത്. ഇവരെ പിന്നീട് വിട്ടയച്ചു.

സംഭവത്തിൽ അക്രമികൾക്കെതിരെ അന്വേഷണം നടത്തുകയാണെന്നാണ് പൊലീസിന്റെ വാദം.

Tags:    
News Summary - UP: Three Hindu saints from Haryana attacked on suspicion of being Muslims

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.