അഹ്മദാബാദ്: ദലിത് നേതാവും ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയുമായ ജിഗ്നേഷ് മേവാനിക്കുനേരെ ബി.ജെ.പി ആക്രമണം. മേവാനി മത്സരിക്കുന്ന മഡ്ഗാവ് മണ്ഡലത്തിൽ 24 മണിക്കൂറിനിടെ നാലുതവണയാണ് ആക്രമണം നടന്നത്.
തിങ്കളാഴ്ചത്തെ റോഡ് ഷോക്കുശേഷം ചൊവ്വാഴ്ച ബദൽപുരയിൽ പ്രവർത്തകർക്കൊപ്പം പ്രചാരണത്തിനിറങ്ങിയ മേവാനിയെ കൈയേറ്റം ചെയ്ത ബി.ജെ.പി പ്രവർത്തകർ, രാത്രി വാഹനത്തിെൻറ ഗ്ലാസുകൾ അടിച്ചുതകർത്തു. തകൽവാര ഗ്രാമത്തിലും പിന്നീട് ആക്രമണം അങ്ങേറി. ഇതിനിടയിൽ രണ്ടിടത്ത് മേവാനിയെ പിന്തുടർന്ന് കൈയേറ്റം ചെയ്തു. രാത്രി നടന്ന ആക്രമണത്തിൽ സംഘത്തിലുള്ള ചിലർക്ക് പരിക്കേറ്റിട്ടുണ്ട്.
ബി.ജെ.പി എം.പിയുടെ നേതൃത്വത്തിലാണ് ആക്രമണമുണ്ടായതെന്ന് മേവാനി ആരോപിച്ചു. താൻ ഉയർത്തിയ ചോദ്യങ്ങൾക്ക് ഉത്തരമില്ലാത്തതുകൊണ്ടാണ് ബി.ജെ.പി ആക്രമണം നടത്തുന്നതെന്നും എന്നാൽ, ബി.ജെ.പിക്കെതിരായ പോരാട്ടത്തിൽനിന്ന് പിന്മാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമീഷെൻറ അറിവോടെ നടത്തിയ ആക്രമണത്തിന് കമീഷൻ മറുപടി പറയണമെന്ന് മേവാനി ആവശ്യപ്പെട്ടു.
ആദ്യത്തെ ആക്രമണത്തെക്കുറിച്ച് കമീഷനെ അറിയിച്ചിട്ടും 24 മണിക്കൂറിനുള്ളിൽ മൂന്നുതവണ കൂടി ആക്രമിക്കപ്പെട്ടുവെന്നും മേവാനി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.