ന്യൂഡൽഹി: വിജയം പ്രതീക്ഷിച്ച മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ വൻ തിരിച്ചടി നേരിട് ടതോടെ ആത്മവിമർശനവുമായി ബി.ജെ.പി എം.പി രംഗത്ത്. രാമക്ഷേത്രത്തിനു വേണ്ടി വികസനം കുഴിച്ചു മൂടിയതിന് തെരഞ്ഞെടുപ്പിൽ തങ്ങൾ വില നൽകിക്കൊണ്ടിരിക്കുകയാണെന്ന് മഹാരാഷ്ട്രയിൽ നിന്നുള്ള ബി.ജെ.പി എം.പി സഞ്ജയ് കകാടെ പറഞ്ഞു.
വികസനത്തെ മറന്നതുകൊണ്ടാണ് ബി.ജെ.പി തിരിച്ചടി നേരിട്ടതെന്നാണ് താൻ കരുതുന്നതെന്നും 2014ൽ അധികാരത്തിലേറിയ ശേഷം തങ്ങളുെട ശ്രദ്ധ പ്രതിമയിലേക്കും പേരു മാറ്റത്തിലേക്കും രാമക്ഷേത്രത്തിലേക്കും തിരിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
2019ലും അധികാരം നിലനിർത്തുകയെന്ന ലക്ഷ്യത്തോടെ ആർ.എസ്.എസും വി.എച്ച്.പിയും ഹിന്ദു വോട്ടുകൾ ലക്ഷ്യമിട്ട് രാമക്ഷേത്രവുമായി ബന്ധപ്പെട്ട ചർച്ച സജീവമാക്കിയിരുന്നു. കർഷകർ കടക്കെണിയിൽ വലയുമ്പോഴും 3000 കോടി രൂപയോളം ചെലവാക്കി െഎക്യ പ്രതിമ പണിതുയർത്തുകയായിരുന്നു കേന്ദ്ര സർക്കാർ ചെയ്തത്. ഇത് വലിയ വിമർശനങ്ങൾക്കിടയാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.