ന്യൂഡൽഹി: ജെ.എൻ.യു സർവകലാശാല വിദ്യാർഥി നജീബിനെ കാണാതായ വിഷയത്തിൽ അന്വേഷണം ഗൗരവമായി നടക്കുന്നില്ലെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കേസന്വേഷണത്തിൽ പൊലീസിെൻറ നിസ്സംഗ നിലപാടിൽ പ്രതിഷേധിച്ച് വിദ്യാർഥി യൂണിയെൻറ നേതൃത്വത്തിൽ നടത്തിയ മാർച്ചിൽ സംസാരിക്കുകയായിരുന്നു യെച്ചൂരി.
പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടും അന്വേഷണത്തിൽ കാര്യമായ പുരോഗതിയുണ്ടാകാത്തത്് പൊലീസും ഭരണകൂടവും ചേർന്ന് ഗൂഢാലോചന നടത്തുന്നതിനാലാണെന്ന് വിദ്യാർഥികൾ പറയുന്നു. ഡൽഹിയിലെ വിവിധ സർവകലാശാലകളും സാംസ്കാരിക പ്രവർത്തകരും ജെ.എൻ.യു വിദ്യാർഥികളും സംയുക്തമായി ഡൽഹിയിലെ മണ്ഡി ഹൗസിൽ നിന്നും ജന്തർമന്ദറിലേക്ക് നടത്തിയ മാർച്ചിൽ നെജീബിെൻറ അമ്മയും പെങ്കടുത്തു.
പ്രശ്നത്തിൽ ഇടപെടണമെന്നാവശ്യെപ്പട്ട് രാഷ്ട്രപതി പ്രണബ് മുഖർജിക്കും ന്യൂനപക്ഷ കമീഷനും വിദ്യാർഥികൾ കത്ത് നൽകിയിട്ടുണ്ട്. കാണാതാവുന്നതിെൻറ തലേദിവസം നജീബിനെ എ.ബി.വി.പി പ്രവർത്തകർ അക്രമിക്കുന്നത് കണ്ടതായി സഹപാഠി ഷാഹിദ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.