ബംഗളൂരു: നിയമസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിനെ നേരിടാൻ സിദ്ധരാമയ്യ സർക്കാറിനെ വെല്ലുവിളിച്ച് മുൻ മുഖ്യമന്ത്രിയും ബി.ജെ.പിയുടെ മുതിർന്ന നേതാവുമായ ബി.എസ്. യെദിയൂരപ്പ.
ബംഗളൂരു പാലസ് മൈതാനിയിൽ നടന്ന ബി.ജെ.പി സംസ്ഥാന നിർവാഹക സമിതി യോഗത്തിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് നടന്നാൽ ബി.ജെ.പി 140 മുതൽ 150 സീറ്റുവരെ നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഉപയോഗ ശൂന്യമായ ഗാരന്റി പദ്ധതികളെയും കോൺഗ്രസിന്റെ കൈയൂക്കിനെയും പണത്തെയും കർണാടകയിലെ ജനം തള്ളിക്കളഞ്ഞിരിക്കുന്നു. ജനം ബി.ജെ.പിയെയാണ് കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ വിജയിപ്പിച്ചത്. നിയമസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിനെ നേരിടാൻ ഞാൻ സിദ്ധരാമയ്യയെ വെല്ലുവിളിക്കുന്നു- യെദിയൂരപ്പ പറഞ്ഞു.
ഒരു വർഷത്തിനുള്ളിൽ കോൺഗ്രസിന്റെ ജനകീയത നഷ്ടപ്പെട്ടിരിക്കുന്നു. ഗ്യാരന്റി പദ്ധതികൾക്കുവേണ്ടി കോൺഗ്രസ് സാധനങ്ങളുടെ വില വർധിപ്പിക്കുന്നു. ഒരു വികസന പ്രവർത്തനവും നടക്കുന്നില്ലെന്നും ജലസേചന പദ്ധതികൾ മുടങ്ങിയെന്നും യെദിയൂരപ്പ ആരോപണമുയർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.