ലഖ്നോ: ബാബറി മസ്ജിദ് ഭൂമി തർക്ക കേസിൽ സുപ്രീംകോടതി വിധി വരാനിരിക്കെ മന്ത്രിമാരുടെ പരസ്യ പ്രസ്താവനകൾ വ ിലക്കി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കേസിലെ കക്ഷികളെ പിന്തുണച്ചോ എതിർത്തോ ആരും സംസാരിക്കരുത്. ഇക്ക ാര്യത്തിൽ വിവാദ പ്രസ്താവനകൾ ഒഴിവാക്കണമെന്നും യോഗി നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം, വിധി പുറത്ത് വന്നാൽ ആരും ആഘോഷങ്ങൾ നടത്തരുതെന്ന് കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്വി പറഞ്ഞു. സെൻസീറ്റിവായ വിഷയമാണിത്. എതെങ്കിലുമൊരു സമുദായത്തിന് അനുകൂലമായിരിക്കും വിധി, അവർ ആഘോഷങ്ങൾ നടത്തരുതെന്ന് നഖ്വി വ്യക്തമാക്കി.
വിധിക്ക് ശേഷം എങ്ങനെ സമാധാനം പുനഃസ്ഥാപിക്കാമെന്നതിനെ കുറിച്ച് ചർച്ച ചെയ്യുന്നതിനായി ആർ.എസ്.എസ് യോഗം വിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യോഗിയുടെ പ്രസ്താവന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.