വാൽപാറയിൽ 17കാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസ്: പ്രതി കുറ്റക്കാരൻ

കൊച്ചി: വാൽപാറയിൽ 17കാരിയെ ബലാത്സംഗം ചെയ്ത് കുത്തികൊന്ന കേസിൽ പ്രതി സഫർഷാ കുറ്റക്കാരനെന്ന് കേടതി. എറണാകുളം പോക്സോ കോടതിയുടേതാണ് വിധി. ശിക്ഷ ഇന്ന് തന്നെ കോടതി വിധിക്കും.

മരട് സ്വദേശിയായ പെൺകുട്ടിയെ വാൽപാറയിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്തതിനുശേഷം കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. 2020 ജനുവരിയിലായിരുന്നു സംഭവം. മരട് സ്വദേശിയായ സഫർഷായും കലൂരിൽ താമസിച്ചിരുന്ന ആലപ്പുഴ സ്വദേശിനിയായ 17കാരിയും തമ്മിൽ പ്രണയത്തിലായിരുന്നു. പെൺകുട്ടി പിന്നീട് പ്രണയത്തിൽനിന്ന് പിന്മാറി. ഇതോടെ, സ്കൂളിലേക്ക് പോകുമ്പോൾ പെൺകുട്ടിയെ കാറിൽ കയറ്റി വാൽപാറയിലേക്ക് കൊണ്ടുപോകുകയായിരുന്നു.

മകളെ കാണാനില്ലെന്ന് കുടുംബം കൊച്ചി സെൻട്രൽ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സഫർഷാ പിടിയിലായത്. പെൺകുട്ടിയെ വാൽപാറയിൽ കാട്ടിലുപേക്ഷിച്ചു എന്നായിരുന്നു സഫർഷാ ആദ്യം പൊലീസിനോട് പറഞ്ഞിരുന്നത്. പിന്നീട് കാട്ടിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. കൊല്ലപ്പെടുമ്പോൾ പെൺകുട്ടി നാലര മാസം ഗർഭിണിയായിരുന്നെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായിരുന്നു.

കൊലപാതകം, ബാലത്സംഗം, തെളിവ് നശിപ്പിക്കൽ, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാകുക തുടങ്ങിയ കുറ്റങ്ങൾ പ്രതിക്കെതിരെ തെളിഞ്ഞിട്ടുണ്ട്. 

Tags:    
News Summary - 17-year-old girl rape and murder case in valparai Accused guilty says court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.