കൊട്ടാരക്കര: ഒരു സമുദായത്തെയും അധിക്ഷേപിച്ചിട്ടില്ലെന്നും തെൻറ പേരിൽ പുറത്തുവന്ന ശബ്ദരേഖ എഡിറ്റ് ചെയ്തതാകാമെന്നും കേരള കോൺഗ്രസ്(ബി) അധ്യക്ഷൻ ആർ. ബാലകൃഷ്ണപിള്ള. കോടതികൾ അധ്യാത്മിക കാര്യങ്ങളിൽ ഇടപെടുന്നത് ശരിയല്ലെന്ന് മാത്രമാണ് പറഞ്ഞത്. പത്തനാപുരത്ത് നടത്തിയത് പ്രസംഗമല്ല. എൻ.എസ്.എസ് കരയോഗത്തിലാണ് സംസാരിച്ചത്. ഇത് എന്തെല്ലാമാണെന്ന് ഒാർമയില്ലെന്നും ക്രൈസ്തവ സമുദായത്തോടും മുസ് ലിം സമുദായത്തോടും ബഹുമാനമാണുള്ളതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.