കാലിക്കറ്റിലെ റാങ്ക്ലിസ്റ്റ് ചോര്‍ച്ച: അന്വേഷണം തുടങ്ങി


തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയിലെ പ്യൂണ്‍ നിയമന റാങ്ക്ലിസ്റ്റ് പുറത്തായ സംഭവത്തില്‍ പ്രോ വി.സി ഡോ. പി. മോഹന്‍ കണ്‍വീനറായ സമിതിയുടെ അന്വേഷണം തുടങ്ങി. നിയമന നടപടിയുമായി ബന്ധപ്പെട്ട മുഴുവന്‍ ഫയലുകളും രജിസ്ട്രാറുടെ ഓഫിസില്‍നിന്ന് സമിതി കൈപ്പറ്റി. ഒരാഴ്ചക്കകം റിപ്പോര്‍ട്ട് തയാറാക്കുകയാണ് സമിതിയുടെ ലക്ഷ്യം. റിപ്പോര്‍ട്ടില്‍ സിന്‍ഡിക്കേറ്റാണ് തുടര്‍നടപടികള്‍ ¥ൈക്കാള്ളുക.
സര്‍വകലാശാലയിലെ 56 സി.എല്‍.ആര്‍ തൊഴിലാളികളെ പ്യൂണ്‍-വാച്ച്മാന്‍ തസ്തികയിലേക്ക് നിയമിക്കുന്നതിനുള്ള റാങ്ക്ലിസ്റ്റാണ് പുറത്തായത്. പട്ടിക പ്രസിദ്ധീകരിക്കുന്നത് കോടതി തടഞ്ഞ സാഹചര്യത്തിലാണ് ഉദ്യോഗാര്‍ഥികളുടെ മുഴുവന്‍ വിവരങ്ങളും ഉള്‍പ്പെടുന്ന പട്ടിക ചോര്‍ന്നത്.
സംഭവത്തില്‍ രജിസ്ട്രാറാണ് പ്രതിക്കൂട്ടിലെന്നാരോപിച്ച് ഇടതു സംഘടനകള്‍ രംഗത്തുവന്നതോടെയാണ് അന്വേഷണം പ്രഖ്യാപിച്ചത്. പ്രോ വി.സി കണ്‍വീനറായ സമിതിയില്‍ ഡോ. എബ്രഹാം ജോസഫാണ് മറ്റൊരംഗം. ഏക ഇടതു പ്രതിനിധി ഡോ. സി. നസീമ രാജിവെച്ചിരുന്നു. ഈ അന്വേഷണം അംഗീകരിക്കില്ളെന്നും സര്‍ക്കാര്‍ തലത്തില്‍ പുതിയ അന്വേഷണം വേണമെന്നുമാണ് ഇടതു സംഘടനകളുടെ ആവശ്യം.

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.