സ്ഥാനമാറ്റം: സെൻകുമാറിന്‍റെ ഹരജിയിൽ 24ന് വാദം

കൊച്ചി: പൊലീസ് മേധാവി സ്ഥാനത്തു നിന്ന് നീക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ ഡി.ജി.പി ടി.പി. സെൻകുമാർ നൽകിയ ഹരജിയിൽ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ 24ന് വാദം കേള്‍ക്കും. കൂടുതല്‍ സമയം വേണമെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ട്രൈബ്യൂണൽ നടപടി.

അഖിലേന്ത്യ സര്‍വീസ് ചട്ടവും കേരള പൊലീസ് ആക്ടും പ്രകാരം തനിക്കെതിരായ സര്‍ക്കാര്‍ നടപടി നിയമപരമല്ലെന്ന് ഹരജിയിൽ സെൻകുമാർ ചൂണ്ടിക്കാട്ടുന്നു. ഐ.പി.എസ് ഉദ്യോഗസ്ഥരെ ഒരു തസ്തികയില്‍ നിയമിച്ചാല്‍ രണ്ടു വര്‍ഷത്തിനുളളില്‍ നീക്കം ചെയ്യാന്‍ പാടില്ല. അല്ലാത്തപക്ഷം തക്കതായ കാരണമുണ്ടാകണം എന്നാണ് ചട്ടം. ഇതിന് വിരുദ്ധമായാണ് തന്നെ പൊലീസ് മേധാവി സ്ഥാനത്തു നിന്ന് നീക്കിയത്. ഇത് തരംതാഴ്ത്തലാണെന്നും സെന്‍കുമാര്‍ പറയുന്നു.

സീനിയർ അഭിഭാഷകന്‍ എസ്. ശ്രീകുമാറാണ് സെൻകുമാറിന് വേണ്ടി ഹാജരായത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.