കൂത്തുപറമ്പില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന് വെട്ടേറ്റു

കൂത്തുപറമ്പ്: കൈതേരിക്കടുത്ത ആറങ്ങാട്ടേരിയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പിച്ചു. ആറങ്ങാട്ടേരിയിലെ ‘ഗോവര്‍ദ്ധന’ത്തില്‍ പി. വിവേകിനാണ് (28) വെട്ടേറ്റത്. 

വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണിയോടെ  ബൈക്കില്‍ സഞ്ചരിക്കുന്നതിനിടയില്‍ ആറങ്ങാട്ടേരി കോണ്‍ഗ്രസ് ഓഫിസിനടുത്തുവെച്ച്  ഒരു സംഘം തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. മാരകായുധങ്ങള്‍ ഉപയോഗിച്ചുള്ള അക്രമത്തില്‍ യുവാവിന്‍െറ വയറിനും കൈകള്‍ക്കുമാണ് പരിക്കേറ്റത്.

നാട്ടുകാരാണ് ആദ്യം  തലശ്ശേരി ഇന്ദിരാഗാഡി  സഹകരണ ആശുപത്രിയില്‍ എത്തിച്ചത്. പരിക്ക് ഗുരുതരമായതിനാല്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അക്രമത്തിനുപിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് ബി.ജെ.പി നേതാക്കള്‍ ആരോപിച്ചു.  അക്രമത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തിരിക്കുകയാണ്.  

കഴിഞ്ഞ ദിവസം സി.പി.എം പ്രവര്‍ത്തകനും  ഡി.വൈ.എഫ്.ഐ നേതാവുമായ  ആറങ്ങാട്ടേരിയിലെ  അനൂപിനെ ഒരു സംഘം വെട്ടിപ്പരിക്കേല്‍പിച്ചിരുന്നു. സാരമായി പരിക്കേറ്റ അനൂപ് തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. തൊക്കിലങ്ങാടി, കൈതേരി മേഖലയില്‍ പൊലീസ് സംഘത്തെ വിന്യസിച്ചു. തലശ്ശേരി ഡിവൈ.എസ്.പി പ്രിന്‍സ് എബ്രഹാം, കൂത്തുപറമ്പ് സി.ഐ കെ.പി.സുരേഷ് ബാബു തുടങ്ങിയവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.