14കാരിയെ മയക്കുമരുന്ന് നൽകി ലൈംഗിക പീഡനത്തിനിരയാക്കി; രണ്ടു പേർ അറസ്റ്റിൽ

പുത്തനത്താണി: മയക്കുമരുന്ന് നൽകി ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന് പരാതി. സംഭവത്തിൽ പ്രതികളായ ഏഴംഗ സംഘത്തിൽ രണ്ടു പേർ അറസ്റ്റിലായി. മലപ്പുറം കൽപ്പകഞ്ചേരിയിലാണ് മനഃസാക്ഷിയെ ഞെട്ടിച്ച ക്രൂരപീഡനം നടന്നത്. സംഭവത്തിൽ കൂട്ടുപ്രതികൾക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 14കാരിയെ മുപ്പതുകാരനും സുഹൃത്തുക്കളും ചേർന്ന് പീഡനത്തിനിരയാക്കുകയായിരുന്നു. കന്മനം സ്വദേശി ചങ്ങണക്കാട്ടിൽ മുഹമ്മദ് അഫ്ലലഹ് (22), തെയ്യാല സ്വദേശി ചാണാട്ട് മുഹമ്മദ് റാഫീഖ് (22) എന്നിവരാണ് അറസ്റ്റിലായത്. സ്റ്റേഷൻ ഇൻസ്പെക്ടർ റിയാസ് രാജ അറസ്റ്റ് രേഖപ്പെടുത്തിയ ഇരുവരെയും കോടതി റിമാൻഡ് ചെയ്തു.

കഴിഞ്ഞ വർഷമാണ് സംഭവങ്ങൾക്ക് തുടക്കം. 22 മുതൽ 30 വരെ വയസുള്ളവരാണ് പ്രതി പട്ടികയിൽ ഉള്ളത്. കേസിലെ പ്രധാന പ്രതിയായ മുപ്പതുകാരനാണ് കുട്ടിയെ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെടുന്നത്. ശേഷം ഈ സൗഹൃദം മറയാക്കി മയക്കമരുന്നുകൾ നൽകിയായിരുന്നു പീഡനം.

ചൈൽഡ് ലൈനിന്‍റെ ടോൾ ഫ്രീ നമ്പറിലേക്ക് വന്ന രഹസ്യവിവരത്തെ തുടർന്നാണ് പീഡനവിവരം പുറത്തറിയുന്നത്. ഭീഷണിപ്പെടുത്തി വിവിധയിടങ്ങളിൽ വാഹനത്തിൽ കൊണ്ടു പോയി പീഡിപ്പിച്ചെന്നാണ് പെൺകുട്ടി മൊഴി നൽകിയിരിക്കുന്നത്. കേസിൽ ഉൾപ്പെട്ട അഞ്ചോളം പേർ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. കേസിൽ കൂടുതൽ പേർ ഉണ്ടെന്നാണ് വിവരം.  

കഞ്ചാവും മയക്കുമരുന്നും നൽകി ലഹരിക്ക് അടിമയാക്കിയാണ് മാസങ്ങളോളം പെൺകുട്ടിയെ പീഡിപ്പിച്ചത്. ശിശു ക്ഷേമ സമിതിയുടെ സുരക്ഷിത കേന്ദ്രത്തിലേക്ക് പെൺകുട്ടിയെ മാറ്റി. കുട്ടിയെ ലഹരിയിൽ നിന്ന് മോചിപ്പിക്കുന്നതിനുള്ള കൗൺസിലിങ് ഉൾപ്പടെ ആരംഭിച്ചിട്ടുണ്ട്.

കൽപ്പകഞ്ചേരി പീഡനം ഗൗരവമായ കേസെന്ന് ജില്ലാ ശിശു ക്ഷേമ സമിതി ചെയർമാൻ ഷാജേസ് ഭാസ്കർ പ്രതികരിച്ചു. നിരവധി തവണ പെൺകുട്ടിയെ പ്രതിയെ പീഡിപ്പിച്ചിട്ടുണ്ട്. പെൺകുട്ടികൾക്ക് ലഹരി നൽകുന്ന മാഫിയ പ്രവർത്തിക്കുന്നുണ്ടെന്നും ചെയർമാൻ h.  

Tags:    
News Summary - A 14-year-old girl was allegedly molested by seven people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.