കേരളത്തിെൻറ പ്രശ്‌നങ്ങൾ ഒന്നിച്ചുനിന്ന് അവതരിപ്പിക്കണം; എം.പിമാരുടെ യോഗത്തിൽ മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിെൻറ പ്രശ്‌നങ്ങൾ എം.പിമാർ ഒന്നിച്ചുനിന്ന് കേന്ദ്ര ശ്രദ്ധയ ിൽപെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എം.പിമാരുടെ യോഗത്തിൽ സംസാരിക്കുക യായിരുന്നു അദ്ദേഹം. കേരളത്തിെൻറ പ്രശ്‌നങ്ങൾ അവതരിപ്പിക്കാൻ ഒറ്റക്കെട്ടായി നിൽ ക്കുമെന്ന് എം.പിമാർ ഉറപ്പുനൽകി.

റെയിൽവേയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കേന്ദ്ര ശ്രദ്ധയിൽ കൊണ്ടുവരാനാവണം. തലശ്ശേരി-മൈസൂർ റെയിൽപാത യാഥാർഥ്യമാക്കാനുള്ള ശ്രമത് തിലാണ് സർക്കാർ. ഇതിനായി കബനി അണക്കെട്ടിെൻറ അടിയിലൂടെ ടണൽ നിർമിക്കേണ്ടിവരും. കർണാടക സർക്കാറുമായി വിഷയത്തിൽ ചർച്ച നടത്തിയതായി മുഖ്യമന്ത്രി പറഞ്ഞു.

വയനാട് ബദൽ പാതയുടെ സാധ്യത പരിഗണനയിലാണ്. വിശദമായ പദ്ധതി റിപ്പോർട്ട് തയാറാക്കാൻ കൊങ്കൺ റെയിൽവേയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി 700 കോടി രൂപ വേണ്ടിവരും.

ഏറ്റുമാനൂർ ചിങ്ങവനം റെയിൽപാത വികസനത്തിന് 3.2 ഹെക്ടറിൽ 0.71 ഹെക്ടർ സ്ഥലം മാത്രമാണ് ഏറ്റെടുക്കാനുള്ളത്. ശബരി റെയിൽപാത ഉൾപ്പെടെ ചില പദ്ധതികളിൽ പണം ചെലവഴിക്കുന്നത് കേന്ദ്ര റെയിൽവേ മന്ത്രാലയം നിർത്തിെവച്ചിട്ടുണ്ട്. സബർബൻ റെയിൽവേ കേരളത്തിെൻറ പരിഗണനയിലുണ്ടെങ്കിലും റെയിൽവേ പ്രതികരിക്കുന്നില്ല. എച്ച്.എൽ.എൽ, ബി.പി.സി.എൽ തുടങ്ങിയ സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര നീക്കത്തോട് യോജിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സ്വകാര്യവത്കരണത്തിനെതിരെ പ്രതികരിക്കുമെന്ന് എം.പിമാർ അറിയിച്ചു. തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണത്തിൽ കേന്ദ്രത്തിെൻറ അനിശ്ചിതത്വം തുടരുകയാണ്.

ആർ.സി.ഇ.പി കരാറിനെതിരെ കൂട്ടായ ഇടപെടൽ ഉണ്ടാവണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. കടലാക്രമണം തടയുന്നതിന് ജിയോട്യൂബുകൾ സ്ഥാപിക്കും. ആലപ്പുഴ ബൈപാസ് പണി പൂർത്തിയാക്കാൻ നടപടി സ്വീകരിച്ചു. നീലേശ്വരം റെയിൽവേ ഓവർബ്രിഡ്ജ് പൂർത്തിയാക്കാൻ നടപടിയായി. വൈറ്റില, കുണ്ടന്നൂർ ൈഫ്ലഓവർ അടുത്തവർഷം പൂർത്തിയാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    
News Summary - all mp meeting -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.