ആലുവയിൽ യുവാവിന് മർദ്ദനമേറ്റ സംഭവം: നാല് പൊലീസുകാർക്ക് സ്ഥലംമാറ്റം

കൊച്ചി: പൊലീസുകാർ സഞ്ചരിച്ച കാറില്‍ ബൈക്കിടിച്ചെന്ന് ആരോപിച്ച് കുഞ്ചാട്ടുകര  സ്വദേശി ഉസ്മാനെ മർദ്ദിച്ച സംഭവത്തിൽ പൊലീസുകാർക്കെതിരെ നടപടി. സംഭവത്തിൽ ഉൾപ്പെട്ട നാല് പൊലീസുകാരെ സ്ഥലംമാറ്റി. എസ്.െഎക്കെതിരെ വകുപ്പതല അന്വേഷത്തിനും നിർദേശമുണ്ട്..

എ.എസ്.െഎ ഉൾപ്പടെ നാല് പൊലീസുകാരെയാണ് എ.ആർ ക്യാമ്പിലേക്ക്  സ്ഥലംമാറ്റിയത്. എ.എസ്.െഎ ഇന്ദുചൂഢൻ, സി.പി.ഒമാരായ പുഷ്പരാജ്, അബ്ദുൾ ജലീൽ, അപ്സൽ എന്നിവരെയാണ് സ്ഥലംമാറ്റിയിരിക്കുന്നത്.

ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെ എടത്തല കുഞ്ചാട്ടുകരയിലാണ് സംഭവം. കാറില്‍ കയറ്റിക്കൊണ്ടുപോയ യുവാവിനെ കാറിലും സ്‌റ്റേഷനിലെത്തിച്ചും മര്‍ദിച്ചതായി ബന്ധുക്കള്‍ ആരോപിച്ചു. കുഞ്ചാട്ടുകര മരത്തുംകുടി ഉസ്മാന്‍ (39) ഓടിച്ചിരുന്ന ബൈക്കാണ് എടത്തല ഗവ. സ്‌കൂളിെൻറ ഗേറ്റിന് മുന്നില്‍ പൊലീസുകാര്‍ സഞ്ചരിച്ചിരുന്ന കാറില്‍ ഇടിച്ചത്. മഫ്തിയിലായിരുന്നു പൊലീസ് സംഘം. ഇതിനെപ്പറ്റി ചോദിച്ചപ്പോഴാണ് ഉസ്മാന് നേരെ മര്‍ദനം ഉണ്ടായത്. കുഞ്ചാട്ടുകരയില്‍ വെച്ചും പൊലീസ് മര്‍ദിച്ചിരുന്നതായി ബന്ധുക്കള്‍ ആരോപിച്ചു. 

Tags:    
News Summary - Aluva police issue-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.