തൊടുപുഴ: പൗരത്വ ഭേദഗതി നിയമത്തിനുശേഷം കേന്ദ്രസർക്കാർ നിർദേശപ്രകാരം സംസ്ഥാനത്ത് തടങ്കൽപാളയങ്ങൾ നിർമിക്കാൻ നടപടി സ്വീകരിക്കുന്നുണ്ടോയെന്നാണ് അറിയേണ്ടതെന്നും പകരം ആടിനെ പട്ടിയാക്കുന്ന പ്രതികരണമാണ് മുഖ്യമന്ത്രി പിണറായി വിജയേൻറതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഈ ചോദ്യത്തിന് 2012 മുതലുള്ള കണക്ക് പറഞ്ഞ് മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. തടങ്കൽപാളയങ്ങൾ സംബന്ധിച്ച കേന്ദ്രനിർദേശത്തിന് കേരളം എന്തുമറുപടി നൽകിയെന്ന് വ്യക്തമാക്കണം.
ശിക്ഷകാലാവധി കഴിഞ്ഞും ജയിലിൽ കഴിയുന്നവരെയും വിസ കാലാവധി കഴിഞ്ഞവരെയും പുനരധിവസിപ്പിക്കുന്നതിനുള്ള നടപടിയാണ് നേരത്തേ കൈക്കൊണ്ടതെന്നും ഇതിന് ഇപ്പോഴത്തെ പൗരത്വഭേദഗതി നിയമത്തിെൻറ പശ്ചാത്തലം കൊണ്ടുവരുന്നത് ദുരുദ്ദേശപരമാണെന്നും ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.