കരോൾ സംഘത്തിന് നേരെ ആക്രമണം: കോൺഗ്രസ് ലോങ് മാർച്ചിനിടെ സംഘർഷം

കോട്ടയം: പാത്താമുട്ടം കൂമ്പാടി സെൻറ് പോൾസ് പള്ളിയിലെ കേരാൾ സംഘത്തിനും പള്ളിക്കും നേരെയുണ്ടായ ആക്രമണ ത്തില്‍ പ്രതിഷേധിച്ച് ഡി.സി.സിയുടെ നേതൃത്വത്തില്‍ കോട്ടയം എസ്.പി ഓഫിസിലേക്ക് നടത്തിയ ലോങ് മാര്‍ച്ചിൽ സംഘർഷം. ല ാത്തിച്ചാർജിലും സംഘർഷത്തിലും ജനപ്രതിനിധികളടക്കം എട്ട് കോൺഗ്രസ് പ്രവർത്തകർക്കും രണ്ട് പൊലീസുകാർക്കും ഒരു മാധ്യമപ്രവര്‍ത്തകനും പരിക്കേറ്റു.

ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജെസിമോള്‍ മനോജ്, ദലിത് കോണ്‍ഗ്രസ് ജില്ല പ്രസിഡൻറ് രാജന്‍ പെരുമ്പക്കാട്, പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ ഷൈലജ റെജി, മറവന്‍തുരുത്ത് പഞ്ചായ ത്ത് മെംബര്‍ ലീന ഡി. നായർ, തിരുവാര്‍പ്പ് മണ്ഡലം പ്രസിഡൻറ് റൂബി ചാക്കോ എന്നിവരടക്കമുള്ളവരെ ജില്ല ആശുപത്രിയിൽ പ ്രവേശിപ്പിച്ചു. ഏഷ്യാനെറ്റ് കാമറമാൻ പ്രസാദ് വെട്ടിപ്പുറം, സിവിൽ പൊലീസ് ഒാഫിസർമാരായ ജെറാൾഡ്, അബ്ദുൽസത്ത ാർ എന്നിവർക്കാണ് പരിക്കേറ്റത്. രണ്ടുമണിക്കൂർ സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനിന്നു.

വെള്ളിയാഴ്ച രാവിലെ പാത ്താമുട്ടത്തുനിന്ന് ജില്ല പൊലീസ് മേധാവിയുടെ കാര്യാലയത്തിലേക്ക് നടത്തിയ ലോങ് മാർച്ച് ഇൗസ്റ്റ് പൊലീ സ് സ്റ്റേഷന് സമീപം പൊലീസ് തടഞ്ഞു. തുടർന്ന് ക്രിസ്മസ് തലേന്ന് ഡി.വൈ.എഫ്.െഎ പ്രവർത്തകരുടെ ആക്രമണത്തിന് ഇരയായി പള്ളിയിൽ അഭയംതേടിയവരടക്കമുള്ളവർ റോഡിൽ കുത്തിയിരുന്ന് പൊലീസിനെതിരെ മുദ്രാവാക്യം മുഴക്കി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ എന്നിവരടക്കമുള്ള നേതാക്കളുടെ സാന്നിധ്യത്തിൽ പ്രതിഷേധം ഉയർത്തുന്നതിടെയായിരുന്നു സംഘർഷം. വാഹനതടസ്സം സൃഷ്ടിക്കരുതെന്ന് ആവശ്യപ്പെട്ട് പൊലീസ് എത്തിയതോടെ ഉന്തുംതള്ളുമുണ്ടായി. തുടർന്ന് പൊലീസ് ലാത്തിവീശി. ഏഷ്യാനെറ്റ് കാമറമാൻ പ്രസാദ് വെട്ടിപ്പുറത്തിെൻറ പുറത്തും അടിയേറ്റു. പൊലീസുകാർക്കും പരിക്കേറ്റു.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എൽ.എയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച് അവസാനിച്ച ശേഷവും പ്രവർത്തകർ പിരിഞ്ഞുപോയില്ല. യൂത്ത് േകാൺഗ്രസ് പ്രവർത്തകർ കാറിലിരുന്ന് പൊലീസിനെ അസഭ്യം പറഞ്ഞതോടെ പ്രവർത്തകർ തടിച്ചുകൂടിയത് വീണ്ടും സംഘർഷത്തിന് കാരണമായി. വഴിയിൽ കൂടിനിന്ന പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. ഇതോടെ, പ്രവർത്തകർ മുദ്രാവാക്യം മുഴക്കി സ്റ്റേഷന് മുന്നിലെത്തിെയങ്കിലും അകത്തേക്ക് കടത്തിവിട്ടില്ല. പിന്നീട് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഇടപെട്ട് പ്രവർത്തകരെ വിട്ടയച്ചു. വഴിതടഞ്ഞ മുന്നൂറോളം പേർക്കെതിരെ കേസെടുത്തു.

പൊലീസ് നടപടിയെക്കുറിച്ച് അന്വേഷിക്കണമെന്ന് ഉമ്മൻ ചാണ്ടി
കോട്ടയം: കോൺഗ്രസ് ലോങ് മാർച്ചിൽ പെങ്കടുത്ത ജനപ്രതിനിധികളടക്കമുള്ളവർക്കുനേരെ ലാത്തിച്ചാർജ് നടത്തിയ പൊലീസ് നടപടിയെക്കുറിച്ച് അന്വേഷിക്കണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പാത്താമുട്ടം സെൻറ് പോൾസ് ആംഗ്ലിക്കൻ പള്ളിയിൽ അഭയംതേടിയ കുടുംബങ്ങൾക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഡി.സി.സിയുടെ നേതൃത്വത്തിൽ എസ്.പി ഓഫിസിലേക്ക് നടത്തിയ ലോങ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പള്ളിയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നവർക്കുനേരെ ആക്രമണം നടത്തി നാശനഷ്ടം വരുത്തിയവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിട്ടും ഒരു മണിക്കൂർപോലും കസ്റ്റഡിയിൽവെച്ചില്ല. സംഭവം നടക്കുേമ്പാൾ അക്രമികൾ ജില്ല ആശുപത്രിയിൽ ചികിത്സയിലാണെന്ന് കാട്ടി ഒ.പി ടിക്കറ്റിെൻറ കള്ളരേഖയുണ്ടാക്കി. മാധ്യമങ്ങളിൽ വാർത്തവന്നപ്പോൾ കേസെടുത്തെങ്കിലും കുറ്റവാളികളെ രക്ഷപ്പെടുത്താൻ പൊലീസും ആശുപത്രി അധികൃതരും ചേർന്ന് രേഖയുണ്ടാക്കുകയായിരുന്നു. തങ്ങളെ നിയമിച്ചത് പാർട്ടി നേതാക്കളാണെന്ന് പറഞ്ഞ് ചില ഉദ്യോഗസ്ഥർ അഹങ്കരിക്കുന്നുണ്ട്. പാവപ്പെട്ടവരെ ദ്രോഹിച്ചവർക്ക് ഇന്നല്ലെങ്കിൽ നാളെ മറുപടി പറയേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു.

മുൻ മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടി ഇരിക്കുന്നിടത്ത് ലാത്തിയും പൊക്കിപിടിച്ചു വരുന്ന പൊലീസുകാരനെ ഏങ്ങനെ കൈകാര്യം ചെയ്യണമെന്ന് സമൂഹത്തിന് അറിയാമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു. ജനാധിപത്യരീതിയിൽ പരാതിയും പരിഭവവും ജില്ല പൊലീസ് മേധാവിയോട് പറയാൻ എത്തിയതാണ്. ജില്ല പൊലീസ് മേധാവിയിരിക്കുന്ന കെട്ടിടം പണിതത് താനാണ്. അക്കാര്യം മറക്കരുത്. പ്രോേട്ടാകോൾ കാറ്റിൽപറത്തിയാണ് പൊലീസ് തോന്ന്യാസം കാട്ടിയത്.

എന്തുംചെയ്യാൻ ഇത് ശബരിമലയുടെ താഴ്വരയല്ല. പെൺകുട്ടിയെ അപമാനിച്ചുവെന്ന് പറഞ്ഞവരെ അറസ്റ്റ് ചെയ്യണം. പ്രതികളെ പിടികൂടിയില്ലെങ്കിൽ ഇൗ മാസം 16ന് രാപ്പകൽ സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡൻറ് ജോഷി ഫിലിപ്പ് അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ ജോസഫ് വാഴക്കൻ, ജില്ല യു.ഡി.എഫ് കൺവീനർ ജോസി സെബാസ്റ്റ്യൻ, ആംഗ്ലിക്കന്‍ സഭ ബിഷപ് ഡോ. വത്സന്‍ വട്ടപ്പാറ, ആക്രമണത്തിന് ഇരയായ എമിലി എന്നിവർ സംസാരിച്ചു.

കോൺഗ്രസ് മാര്‍ച്ച്: പൊലീസ് അക്രമം അപലപനീയം -ചെന്നിത്തല
കോട്ടയം: പാത്താമുട്ടത്ത് കരോൾ സംഘത്തെ ആക്രമിച്ച സംഭവത്തില്‍ പ്രതികളായ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോട്ടയം എസ്.പി ഓഫിസിലേക്ക് നടത്തിയ ലോങ് മാര്‍ച്ചിൽ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് തല്ലിച്ചതച്ച സംഭവത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതിഷേധിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണെൻറയും സാന്നിധ്യത്തിലാണ് പൊലീസ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ചത്. പ്രതികൾ ഡി.വൈ.എഫ്.െഎ പ്രവർത്തകരായതിനാലാണ് പൊലീസ് അറസ്റ്റ് ചെയ്യാൻ ഭയക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

പാത്താമുട്ടം സംഭവം
ഡിസംബർ 23ന് രാത്രി പാത്താമുട്ടം കൂമ്പാടി സെൻറ് പോൾസ് പള്ളിയിലെ സൺഡേ സ്കൂൾ യുവജനസംഘം, സ്ത്രീജനസംഖ്യം എന്നിവ നടത്തിയ ക്രിസ്മസ് കരോൾ സംഘത്തിനുനേരെ 20ലധികം ഡി.വൈ.എഫ്.െഎ പ്രവർത്തകർ അക്രമം അഴിച്ചുവിടുകയായിരുന്നു. പെൺകുട്ടികളെ അപമാനിക്കുകയും വാദ്യോപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തു. ഭീഷണിയെത്തുടർന്ന് പള്ളിയിൽ ഒാടിക്കയറിയവരുടെ വീടുകളും ആക്രമിച്ചു. സ്ത്രീകളടക്കം അൾത്താരയിൽ അഭയംതേടിയതോടെ മാരകായുധങ്ങളുമായി പള്ളിയിൽകയറി ഭക്ഷണസാധനങ്ങൾ എടുത്തെറിയുകയും കസേരകൾ തല്ലിത്തകർക്കുകയും ചെയ്തു. കല്ലേറില്‍ സംഘത്തിലുണ്ടായിരുന്ന ബി.ടെക് വിദ്യാർഥിനിക്ക് കണ്ണിന് താഴെ പരിക്കേറ്റിരുന്നു. ചിങ്ങവനം പൊലീസ് ഏഴുപേെര അറസ്റ്റ് ചെയ്തെങ്കിലും ജാമ്യംകിട്ടി പുറത്തിറങ്ങി. ഇതോടെ ഭീഷണിയുടെ സ്വരം മാറിയെന്നാണ് ഇവരുടെ പരാതി. അക്രമികളായ 12 പേരില്‍ അഞ്ചുപേരെ ഇനിയും പിടികൂടാനുണ്ട്. രാഷ്ട്രീയ പാര്‍ട്ടി ഊരുവിലക്ക് പ്രഖ്യാപിച്ച സംഭവത്തിൽ അന്വേഷണം നടത്താൻ മനുഷ്യാവകാശ കമീഷനും ഉത്തരവിട്ടിരുന്നു. അതേസമയം, വിലക്ക് ഭയന്ന് പുറത്തിറങ്ങാൻ കഴിയുന്നില്ലെന്ന പ്രചാരണം ആസൂത്രിതമായി അപകീർത്തിപ്പെടുത്താനുള്ള ശ്രമത്തിെൻറ ഭാഗമാണെന്ന് ഡി.വൈ.എഫ്.െഎ ജില്ല സെക്രേട്ടറിയറ്റ‌് പ്രസ്താവനയിൽ പറയുന്നു.


Tags:    
News Summary - Carol Group Attacke Oommen chandy -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.