പത്തനംതിട്ട: വീടിനുനേരെ ആക്രമണം നടത്തിയ കേസിലെ പ്രതികളെ സംരക്ഷിക്കുന്നതിെൻറ പേരിൽ നിരാഹാര സമരം നടത്തി പ ൊലീസിനെതിെര പ്രതിഷേധിച്ച പെൺകുട്ടിക്കെതിരെ കേസ്. ക്വാറൻറീൻ വ്യവസ്ഥകൾ ലംഘിച്ചതിെൻറ പേരിലാണ് തണ്ണ ിത്തോട് െപാലീസ് കേസെടുത്തത്.
കേസിലെ പ്രതികളോടുള്ള പൊലീസിെൻറ മൃദുസമീപനത്തിനെതിരെ കോവിഡ് നി രീക്ഷണത്തിൽ കഴിഞ്ഞ വിദ്യാർഥിനി ശനിയാഴ്ചയാണ് വീടിനു മുന്നിൽ നിരാഹാരം നടത്തിയത്. പെൺകുട്ടിയും കുടുംബാംഗങ ്ങളും നൽകിയ മൊഴി പൊലീസ് തിരുത്തിയതാണ് പരസ്യമായ പ്രതിഷേധത്തിന് ഇടയാക്കിയത്.
നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയ സംഭവത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പെട്ടെന്ന് തന്നെ ഇടപെടുകയും അടൂർ ഡിവൈ.എസ്.പി വീട്ടിലെത്തി വീണ്ടും പെൺകുട്ടിയുടെ മൊഴി എടുക്കുകയും ചെയ്തു. തുടർന്നാണ് സമരം അവസാനിപ്പിച്ചത്. പുതിയ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യേണ്ടതാണെങ്കിലും അതിനുള്ള നടപടികൾ ഉണ്ടായിട്ടില്ല.
ഇത് പ്രതികൾക്ക് മുൻകൂർ ജാമ്യം ലഭിക്കാനുള്ള ഒത്തുകളിയുടെ ഭാഗമാണെന്ന ആരോപണം ഉയരുന്നതിനിടെയാണ് വാദിയെ പ്രതിയാക്കുന്ന രീതിയിൽ പെൺകുട്ടിക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ആരോഗ്യവകുപ്പ് റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് പൊലീസ് പറയുന്നത്. മൊഴി തിരുത്തിയ സംഭവം വിവാദമായതോടെ പെൺകുട്ടിക്ക് പിന്തുണയുമായി യു.ഡി.എഫ് നേതാക്കൾ സ്ഥലത്ത് എത്തിയിരുന്നു. തുടർന്നാണ് മുറ്റത്തിറങ്ങി പ്രതിഷേധത്തിന് പെൺകുട്ടി തയാറായത്. നിരാഹാര സമരം ഏഴു മണിക്കൂർ നീണ്ടു.
പെൺകുട്ടിയുടെ പിതാവ് പുറത്തിറങ്ങി നടക്കുന്നു എന്നാരോപിച്ച് കുടുംബത്തെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചതിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് കഴിഞ്ഞ ചൊവ്വാഴ്ച വീടിനുനേരെ ആക്രമണം ഉണ്ടായത്. സംഭവത്തിൽ ആറു പ്രവർത്തകരെ സി.പി.എം ജില്ല കമ്മിറ്റി പുറത്താക്കിയിരുന്നു.
Latest Video
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.