'ഒട്ടും അംഗീകരിക്കാനാകാത്ത സൈബറാക്രമണം നടന്നു'; അസംബ്ലി തെരഞ്ഞെടുപ്പിന്‍റെ പ്രതീതിയായിരുന്നു കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനെന്ന് കെ. മുരളീധരൻ

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് അസംബ്ലി തെരഞ്ഞെടുപ്പിന്റെ പ്രതീതി ജനിപ്പിച്ചെന്ന് കെ. മുരളീധരൻ എം.പി. എൽ.ഡി.എഫും യു.ഡി.എഫും ഏറ്റുമുട്ടുന്ന പോലെയായിരുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സൈബർ ആക്രമണം പോലും നടന്നു. കോൺഗ്രസിന്റെ തെരഞ്ഞെടുപ്പിൽ ഒട്ടും അംഗീകരിക്കാൻ പാടില്ലാത്ത സൈബർ ആക്രമണം നടന്നു. മല്ലികാർജുൻ ഖാർഗെയെ ചിലർ അപമാനിച്ചു. അതിൽ ബി.ജെ.പി, സി.പി.എം പ്രവർത്തകരുമുണ്ടാകാം.

ശശി തരൂരിനോട് നല്ല സ്‌നേഹം ചില സി.പി.എം നേതാക്കൾക്കുണ്ടായി. കെ.എസ്. ശബരിനാഥൻ അന്തസ്സായി അഭിപ്രായം പറഞ്ഞു. എന്നാൽ മല്ലികാർജുൻ ഖാർഗെയെ ചിലർ മോശമായി അവതരിപ്പിച്ചു. വാട്‌സാപ്പും യൂട്യൂബും നോക്കിയല്ല കോൺഗ്രസ് പ്രവർത്തിക്കുന്നത്.

വർക്കിംഗ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുപ്പ് വേണമെന്ന് പറഞ്ഞാൽ നടത്തും. 13 സ്ഥാനങ്ങളിലേക്കും നടക്കും. നെഹ്‌റു കുടുംബത്തിന്റെ ഉപദേശം അനുസരിച്ചായിരിക്കും കോൺഗ്രസ് പ്രവർത്തിക്കുക. സൈബറാക്രമണം നടത്തിയവരെ തരൂർ നിരുത്സാഹപ്പെടുത്തിയില്ല. അത് തരൂർ അറിയാത്തത് കൊണ്ടാകാമെന്നും കെ. മുരളീധരൻ പറഞ്ഞു.

Tags:    
News Summary - Congress president election had the feel of an assembly election K Muraleedharan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.