സാമൂഹികജീവിതത്തിൽ പൊതുവെ അയഞ്ഞ നിലപാടു സ്വീകരിക്കുന്നവരാണ് ഇറ്റാലിയൻ ജനത. അ തുകൊണ്ട് കോവിഡ് വാർത്തകൾ പ്രചരിച്ചു തുടങ്ങിയപ്പോഴും ജനം അവരുടെ സഞ്ചാരങ്ങളുട െയും കൂടിച്ചേരലുകളുടെയും പതിവ് തെറ്റിച്ചില്ല. ഉത്തരഭാഗത്ത് മിലാനിലും വെനീസിലും ല ൊംബാർഡിയിലും രോഗവാർത്ത റിപ്പോർട്ട് ചെയ്തപ്പോൾ അവധിയെടുത്തു വീട്ടിലിരിക്കാന ായിരുന്നു സർക്കാർ നിർദേശം. എന്നാൽ ജനം അത് കാര്യമായെടുത്തില്ല. അവർ അവധിയാഘോഷിക് കാൻ ക്ലബുകളിലേക്കും നഗരങ്ങളിലേക്കും നീങ്ങി.
അതുകൊണ്ടാണ് ചൊവ്വാഴ്ച മുതൽ ഉത്തര ഇറ്റലിയിലെ അഞ്ചു മേഖലകളിലെ 14 പ്രവിശ്യകളിൽ അടച്ചുപൂട്ടൽ കർക്കശമാക്കിയിരിക്കുന്നത്. അവിടെ താമസിക്കുന്ന പ്രദേശവും ചുറ്റുവട്ടവും വിട്ട് എവിടെ പോകണമെങ്കിലും പൊലീസിെൻറയും അധികാരികളുടെയും കർശനമായ അന്വേഷണത്തിനു ശേഷം അനുമതി ലഭിച്ചാലേ കഴിയുകയുള്ളൂ. ഇതാദ്യമായി ആളുകൾ വീട്ടിൽ അടങ്ങിയൊതുങ്ങിക്കഴിയാൻ ശീലിച്ചുവരുകയാണ്. ഇറ്റാലിയൻ മാധ്യമങ്ങൾ ആദ്യഘട്ടത്തിൽ അൽപം സെൻസേഷൻ സൃഷ്ടിച്ചു എന്നു പറയാം.
പഴയ രീതികൾ വിട്ട് അമേരിക്കൻ മാതൃകയിൽ ഉദ്വേഗവാർത്തകളുടെ പിറകെ പോകുന്ന രീതി അടുത്ത കാലത്തായി ഇറ്റലിയിലും കണ്ടുവരുന്നുണ്ട്. അതിനാൽ രാജ്യത്ത് ബാധിച്ച കോവിഡ് വാർത്തകളുടെ മാധ്യമ കവറേജ് ഇന്നാട്ടുകാരെക്കാൾ കൂടുതൽ ആശങ്ക വിതച്ചത് വിദേശത്താണ്.
ചൈനയടക്കം വിദേശരാജ്യങ്ങളിൽനിന്ന് ഏറ്റവും കൂടുതൽ സന്ദർശകരുള്ള വത്തിക്കാൻ ഇവിടെയാണല്ലോ. അതും വ്യാധി പകർന്നുപിടിക്കാൻ ഇടയാക്കിയിരിക്കാം. ലോകത്ത് പകർച്ചവ്യാധികളെക്കുറിച്ച് ഏറ്റവുമധികം ഗവേഷണം നടക്കുകയും വളരെ ശക്തമായ വൈദ്യസംവിധാനമൊരുക്കുകയും ചെയ്യുന്ന രാജ്യമാണ് ഇേപ്പാഴും ഇറ്റലി. ഇന്ത്യക്കാർ ഒേട്ടറെയുള്ള രാജ്യമാണ്. അവർക്കൊക്കെയും എവിടെയും ഏതു ചികിത്സയും ലഭ്യമാക്കാനുള്ള സംവിധാനമുണ്ട്. രാജ്യത്ത് രജിസ്റ്റർചെയ്ത ആർക്കും യഥേഷ്ടം ചികിത്സ ലഭ്യമാണ്.
ചൊവ്വാഴ്ച രാത്രി മുതൽ സൂപ്പർമാർക്കറ്റ്, ഭക്ഷണക്കടകൾ എന്നിവയൊഴികെ കഫേകളും െഎസ്ക്രീം പാർലറുകളുമടക്കം എല്ലാ കടകളും പൂട്ടാൻ ഉത്തരവിട്ടിട്ടുണ്ട്. രാജ്യത്തിെൻറ നാലിലൊരു ഭാഗം അടഞ്ഞുകിടക്കുേമ്പാഴും തലസ്ഥാനമായ റോമിലും ദക്ഷിണ ഇറ്റലിയിലും കാര്യമായ രോഗബാധയില്ല. ലോകത്തിെൻറ നാനാഭാഗങ്ങളിലുള്ളവർ എത്തിച്ചേരുന്ന അന്തർദേശീയ നഗരമായ മിലാനിലാണ് രോഗം ആദ്യം കണ്ടതും വ്യാപിച്ചതും. ഏതായാലും സർക്കാർ ശക്തമായ രീതിയിൽതന്നെ ഉണർന്നു പ്രവർത്തിക്കുന്നു.
അലസമനോഭാവം മാറ്റി, ജാഗ്രത്താകാൻ പ്രധാനമന്ത്രി ജുസപ്പി കോന്തി ജനങ്ങൾക്ക് കർശനനിർദേശം നൽകി. നേപ്പിൾസടക്കം രാജ്യത്തിെൻറ തെക്കുഭാഗത്ത് രോഗം അത്ര ഏശിയിട്ടില്ല. അവിടെ ആളുകൾക്കിപ്പോഴും കൊറോണ തമാശക്കും സോഷ്യൽമീഡിയ ട്രോളിനുമുള്ള വകയാണ്. ആളുകൾ ഇൗ പേരിൽ പിസയടക്കം ഉണ്ടാക്കുന്നതായി സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.