തിരുവനന്തപുരം: േകാവിഡ് സമൂഹവ്യാപന സാധ്യതയറിയാൻ ലക്ഷം റാപ്പിഡ് ആൻറിബോഡി ടെ സ്റ്റ് കിറ്റുകൾ വിനിേയാഗിച്ച പരിേശാധനക്ക് രൂപരേഖ തയാർ. നാല് വിഭാഗങ്ങളായി സാ മ്പിളുകൾ ശേഖരിച്ച് ടെസ്റ്റിനാണ് തീരുമാനം. കലക്ടർമാർക്കാണ് ചുമതല. ഒാരോ വിഭാ ഗത്തിന് പരിശോധനക്ക് നൽകേണ്ട കിറ്റുകളുടെ എണ്ണം സഹിതമാണ് ഉത്തരവ്. ഒാരോ ഇനത്ത ിലും തെരഞ്ഞെടുക്കുന്നവരെയാണ് (റാൻഡം)പരിശോധിക്കുക.
ഒന്നാം വിഭാഗം
ഡോ ക്ടർമാർ, നഴ്സുമാർ, പാരാ മെഡിക്കൽ ജീവനക്കാർ എന്നിവരടങ്ങുന്ന ആരോഗ്യപ്രവർത്ത കർ. 25,000 കിറ്റുകൾ ഇവർക്ക് നീക്കിവെക്കും. രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ട് ഇടപഴകിയ ആരോഗ്യപ്രവർത്തകർ, ആശുപത്രികളിൽ സേവനം അനുഷ്ഠിക്കുന്നവരും എന്നാൽ കോവിഡ് രോഗികളുമായി നേരിട്ട് ഇടപെടാത്ത ആരോഗ്യപ്രവർത്തകർ എന്നിങ്ങെന ഇവരെ രണ്ടായി തിരിച്ചിട്ടുണ്ട്. ഒന്നാമത്തെ വിഭാഗത്തിന് 10,000 കിറ്റ് നൽകും. 14 ജില്ലകളിലും രോഗികളെ പരിചരിച്ചവരുടെ എണ്ണത്തിന് അനുസരിച്ച് ഇവ വിഭജിച്ച് നൽകും.
രണ്ടാമത്തെ വിഭാഗത്തിന് 15,000 കിറ്റ്. ഒാരോ ജില്ലയിലും പോസിറ്റീവ് കേസുകളുടെ എണ്ണത്തിന് ആനുപാതികമായി വീതിച്ചു നൽകും. കൂടാതെ പ്രാഥമികാരോഗ്യകേന്ദ്രങ്ങൾക്ക് അഞ്ചും സാമൂഹികാരോഗ്യ കേന്ദ്രങ്ങളിൽ 10 ഉം താലൂക്കാശുപത്രികൾ, ജില്ല ആശുപത്രികൾ, ജനറൽ ആശുപത്രികൾ എന്നിവിടങ്ങളിൽ 20ഉം വീതം കിറ്റ് നൽകും.
രണ്ടാം വിഭാഗം
പരിശോധന ഡ്യൂട്ടിക്ക് നിയോഗിച്ച പൊലീസുകാർ, അംഗൻവാടി പ്രവർത്തകർ, തദ്ദേശ സ്ഥാപന ജീവനക്കാർ, ഫീൽഡ് തല ആേരാഗ്യപ്രവർത്തകർ എന്നിവർ. 20,000 കിറ്റുകൾ നൽകും. ജില്ലക്ക് ശരാശരി 1800 കിറ്റ് വീതം. പൊലീസുകാർ-500, ആരോഗ്യപ്രവർത്തകർ-500, തദ്ദേശ ജീവനക്കാർ-500, അംഗൻവാടി ജീവനക്കാർ-300 എന്നിങ്ങനെയാണ് ജില്ലയിൽ വിഭജിക്കുക.
പുറമേ റേഷൻകട ഉടമകളും ജീവനക്കാരും, ഭക്ഷണസാധനങ്ങൾ വിൽക്കുന്നവർ, പലവ്യഞ്ജന കച്ചവടക്കാർ, സമൂഹഅടുക്കളയുമായി ബന്ധപ്പെട്ടവർ എന്നിവരും ഇൗ വിഭാഗത്തിൽ പെടും. ജില്ലകൾക്ക് ശരാശരി 350 വീതം പരമാവധി 5000 കിറ്റുകളാണ് ഇവർക്ക് നൽകുക.
മൂന്നാം വിഭാഗം
ക്വാറൻറീനിൽ കഴിയുന്നവർ. 25,000 കിറ്റുൾ. നിരീക്ഷണത്തിലുള്ളവരുടെ എണ്ണത്തിന് അനുസരിച്ച് ജില്ലകൾക്ക് നൽകും. നിരീക്ഷണത്തിലുള്ളവരിൽ തെരഞ്ഞെടുക്കപ്പെടുന്നവരെയാണ് പരിേശാധിക്കുക.
നാലാം വിഭാഗം
60 ന് മുകളിലുള്ളവരും ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവരുമടങ്ങുന്നവർ. 20,000 കിറ്റ്. സാമൂഹികനീതി വകുപ്പ് ഡയറക്ടർ ലിസ്റ്റ് തയാറാക്കി കിറ്റ് നൽകും. തെരഞ്ഞെടുക്കുന്നവരെ പരിശോധനക്ക് വിധേയമാക്കേണ്ട ചുമതല ജില്ലകളിൽ കലക്ടർമാർക്കാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.