കോട്ടയം: േകാവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നതിനൊപ്പം കോട്ടയത്തിനു പുതുവെല്ലുവിളിയായി ഒന്നരമാസത്തി നുശേഷം രോഗബാധ. ആരോഗ്യവകുപ്പിനെപ്പോലും ഞെട്ടിച്ച് ശനിയാഴ്ച കോട്ടയത്ത് രോഗം സ്ഥിരീകരിച്ച സംക്രാന്തി വഴക്കാല സ്വദേശിനിയായ റിട്ട. ബാങ്ക് ഉദ്യോഗസ്ഥക്കാണ് (55) വിദേശത്തുനിന്നെത്തി 45ാം ദിവസം കോവിഡ് സ്ഥിരീകരിച്ച ത്. ശനിയാഴ്ച ജില്ലയിൽ രോഗം സ്ഥിരീകരിച്ച മണര്‍കാട് പെരുമാനൂർകുളം സ്വദേശിയായ ലോറി ഡ്രൈവര്‍ക്കും (50) ക്വാറൻറീൻ കാലാവധി കഴിഞ്ഞശേഷമാണ് രോഗം കണ്ടെത്തിയിരിക്കുന്നത്.
സംക്രാന്തി വഴക്കാല സ്വദേശിനി മാർച്ച് ഒമ്പതിനാണ് ഷാര്‍ജയില്‍നിന്ന് നാട്ടിലെത്തിയത്. ഭർത്താവിെനാപ്പം സന്ദർശക വിസയിലാണ് ഷാർജയിൽ പോയത്. ഭർത്താവിെൻറ അനിയെൻറ അടുത്തേക്ക് മാർച്ച് രണ്ടിനായിരുന്നു യാത്ര. നാട്ടിലെത്തിയശേഷം ക്വാറൻറീനിൽ കഴിഞ്ഞിരുന്നതായാണ് ഇവർ ആേരാഗ്യവകുപ്പിനെ അറിയിച്ചിരിക്കുന്നത്. ഇവരുെട വീട്ടിൽ 85 വയസ്സുള്ള മാതാവും താമസിക്കുന്നുണ്ട്.
ലക്ഷണങ്ങൾ ഒന്നും പ്രകടമല്ലാതിരിക്കെ നടത്തിയ പരിശോധനയിലാണ് രോഗബാധിതയാണെന്ന് കണ്ടെത്തിയിരിക്കുന്നത്. ഇവരിൽനിന്ന് രോഗം പടർന്നിട്ടുണ്ടെങ്കിൽ അത് വളരെയേറെ ദിവസങ്ങൾക്ക് മുമ്പായിരിക്കുമെന്നും ആരോഗ്യവകുപ്പ് കണക്കുകൂട്ടുന്നു. ഇതും വെല്ലുവിളിയാണ്. ഇവർ നാട്ടിലെത്തിയശേഷം ആരിൽനിന്നെങ്കിലും രോഗം പടർന്നതാണോയെന്ന സംശയം ഉയരുന്നുണ്ടെങ്കിലും സാധ്യതയില്ലെന്നാണ് പ്രാഥമിക നിഗമനമെന്ന് ആരോഗ്യവകുപ്പ് പറയുന്നു. ശരീരത്തിെൻറ പ്രതിരോധ ശക്തിക്കനുസരിച്ച് നിശ്ചിത ദിവസങ്ങൾക്കുശേഷവും രോഗം വരാനുള്ള സാധ്യതയുണ്ടെന്നും ആരോഗ്യവകുപ്പ് വിശദീകരിക്കുന്നു. ഇവരുെട സമ്പർക്കപ്പട്ടിക കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ.
ചരക്കുലോറിയുടെ ഡ്രൈവറായ മണര്‍കാട് സ്വദേശി മഹാരാഷ്ട്രയിൽനിന്ന് മാർച്ച് 25നാണ് നാട്ടിലെത്തിയത്. തുടർന്ന് ആരോഗ്യവകുപ്പിെൻറ നിര്‍ദേശപ്രകാരം ക്വാറൻറീനിലായിരുന്നതിനാൽ വലിയതോതിൽ മറ്റുള്ളവരുമായി സമ്പർക്കമുണ്ടായിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ടും പരോക്ഷമായും സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തുന്നതിനുള്ള പ്രവര്‍ത്തനം നടന്നുവരുകയാണ്.
കഴിഞ്ഞദിവസം ജില്ലയിൽ രോഗം സ്ഥിരീകരിച്ച കോട്ടയം മാർക്കറ്റിലെ ചുമട്ടുതൊഴിലാളി, സ്വകാര്യആശുപത്രിയിലെ നഴ്സായ പനച്ചിക്കാട് പരുത്തുംപാറ സ്വദേശി എന്നിവർക്ക് എങ്ങനെ എത്തിയതാണെന്നതിൽ വ്യക്തതയില്ലാത്തും കോട്ടയത്തിെൻറ ആശങ്ക ഇരട്ടിപ്പിക്കുന്നുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.