കോട്ടയം: കോവിഡ് പോരാട്ടത്തിൽ അമേരിക്കയിൽ മലയാളിയുടെ അഭിമാനമുയർത്തി എരുമേലി സ്വദേശി. അമേരിക്കയിലെ ടെക്സസ് യൂനിവേഴ്സിറ്റിയിൽ ഗവേഷകനായ ഡോ. ജി. അജിത്കുമാറാണ് ലോകത്തിെൻറ കൈയടി നേടിയ സാങ്കേതികവിദ്യ രൂപപ്പെടുത്തിയത്. ടെക്സസ് യൂനിവേഴ്സിറ്റി പേറ്റൻറും നൽകി.
പ്രത്യേകതരം അൾട്രവയലറ്റ് രശ്മികൾ കൊറോണ ബാധിച്ച കോശങ്ങളിലേക്ക് എത്തിച്ച് വൈറസിനെ നശിപ്പിക്കുന്നതാണ് സാങ്കേതികവിദ്യ. ഇൻട്രാസെല്ലുലാർ തെറാനോസ്റ്റിക് എന്ന ഈ സാങ്കേതികവിദ്യയിൽ പ്രത്യേകതരം നാനോ പാർട്ടിക്കിൾസാണ് ഉപയോഗിക്കുന്നതെന്ന് അജിത്കുമാർ പറയുന്നു. 20 വർഷത്തിലേറെയായി നാനോ സാങ്കേതികവിദ്യയിൽ ടെക്സസ് യൂനിവേഴ്സിറ്റിയിൽ ഗവേഷണം നടത്തുന്ന അജിത് കോട്ടയം എരുമേലി നെല്ലിമൂട്ടിൽ കുടുംബാംഗമാണ്. കോവിഡ് ശ്വാസകോശത്തെ ബാധിക്കുന്ന ഘട്ടത്തിൽ ചികിത്സ ഫലിക്കാതെ വരാം.
ഈ അവസ്ഥക്ക് നാനോ സാങ്കേതികവിദ്യയിലൂടെ പരിഹാരം കാണാം. ഒപ്പം വൈറസിെൻറ വിവിധ രൂപാന്തരങ്ങൾ കണക്കിലെടുക്കുേമ്പാൾ ഒറ്റ വാക്സിനേഷൻകൊണ്ട് ലോകം മുഴുവൻ വൈറസിനെ പ്രതിരോധിക്കാൻ കഴിയില്ല. ഇതാണ് ഇൻട്രാസെല്ലുലാർ തെറാനോസ്റ്റിക് സ്വീകാര്യത കൂട്ടുന്നത്. ഗവേഷണപ്രബന്ധത്തിന് യൂനിവേഴ്സിറ്റി പേറ്റൻറ് ലഭിച്ചതോടെ ഉടൻ പരീക്ഷണത്തിന് തുടക്കമാകും. വിജയിച്ചാൽ കോവിഡിനെതിരെ ലോകം കാത്തിരിക്കുന്ന വാക്സിനായി മാറും. എരുമേലി കനകപ്പലം നെല്ലിമൂട്ടിൽ ചേനപ്പാടി ഗവ. വൊക്കേഷനൽ സ്കൂൾ അധ്യാപകനായിരുന്ന പരേതനായ എൻ.കെ. ഗംഗാധരെൻറയും തങ്കമ്മയുടെയും മകനാണ്.
കനകപ്പലം എം.ടി ഹൈസ്കൂൾ, കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക് കോളജ്, കുസാറ്റ് എന്നിവിടങ്ങളിലായിരുന്നു പഠനം. എം.ജി സർവകലാശാലയിൽനിന്ന് ലേസർ ഫിസിക്സിൽ ഡോക്ടറേറ്റും നേടി.
ഉൽപന്നങ്ങളുടെ ഒറിജിനൽ ഏതെന്ന് തിരിച്ചറിയാനുള്ള സെക്യൂരിറ്റി ടെക്നോളജി, അർബുദ ചികിത്സരംഗത്തിന് മുതൽക്കൂട്ടായ മൾട്ടി മോഡൽ ഇമേജിങ് ടെക്നോളജി, അമേരിക്കൻ ഡോളറിലെ സെക്യൂരിറ്റി ത്രെഡ്, സെറാമിക് ലേസർ ടെക്നോളജി തുടങ്ങി നിരവധി കണ്ടുപിടിത്തങ്ങൾ അജിത് നടത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.