കീഴാറ്റൂർ സ്വദേശിയുടെ മരണം കോവിഡ് മൂലമല്ലെന്ന് സ്ഥിരീകരണം

മലപ്പുറം: മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നയാളുടെ മരണം കോവിഡ് ബാധ മൂലമല്ലെന്ന് സ്ഥിരീകരണം. കീഴാറ്റൂര്‍ പൂന്താനം കാരിയമാട് സ്വദേശി വീരാന്‍കുട്ടിയാണ് (85) മരിച്ചത്. ഇദ്ദേഹം കോവിഡ് ബാധ മൂലമല്ല മരിച്ചതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. നേരത്തെ കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്ന വീരാൻകുട്ടിയുടെ അവസാനത്തെ മൂന് ന് പരിശോധന ഫലവും നെഗറ്റീവ് ആണ്.

ഏപ്രില്‍ മൂന്നിനാണ് ഇദ്ദേഹത്തിന് കോവിഡ് ബാധ സ്ഥിരീകരിച്ചത്. മഞ്ചേരി ഗവ. മെ ഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സയെ തുടര്‍ന്ന് രോഗം ഭേദമായെങ്കിലും നിരീക്ഷണത്തില്‍ തുടരുകയായിരുന്നു. 30 വര ്‍ഷമായി ഹൃദ്രോഗം, പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ അസുഖങ്ങള്‍ക്ക് ചികിത്സയിലായിരുന്നതിനാലാണ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടര്‍ന്നിരുന്നത്.

മാര്‍ച്ച് 31ന് വൈറല്‍ ന്യുമോണിയ ബാധിച്ചതിനെ തുടര്‍ന്നാണ് വീരാൻകുട്ടിയെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഏപ്രില്‍ മൂന്നിന് ആലപ്പുഴ എന്‍.ഐ.വിയില്‍ നിന്ന് ലഭിച്ച പരിശോധനാ റിപ്പോര്‍ട്ടില്‍ ഇയാള്‍ക്ക് കോവിഡ് 19 ബാധ സ്ഥിരീകരിച്ചു. വിദഗ്ധ ചികിത്സക്കു ശേഷം ഏപ്രില്‍ ഏഴ്, 10 തീയ്യതികളില്‍ നടത്തിയ തുടര്‍ച്ചയായ രണ്ട് പരിശോധനാ ഫലങ്ങളില്‍ വൈറസ് ബാധ ഭേദമായതായും സ്ഥിരീകരിച്ചു.

ഏപ്രിൽ 11ന് രോഗിയെ തുടര്‍ നിരീക്ഷണത്തിനായി ഐസൊലേഷനില്‍ നിന്ന് സ്‌റ്റെപ് ഡൗണ്‍ ഐ.സി.യുവിലേക്ക് മാറ്റി.

ഏപ്രില്‍ 13ന് വൈകുന്നേരം നാലിന് അതികഠിനമായ നെഞ്ചുവേദനയും ശ്വാസതടസവും അനുഭവപ്പെട്ടു. ഡ്യൂട്ടി കാര്‍ഡിയോളജിസ്റ്റ് രോഗിയെ പരിശോധിച്ച് ഇ.സി.ജി, എക്കോ പരിശോധനകളിലൂടെ ഹൃദയാഘാതമുണ്ടായതായി കണ്ടെത്തി. ഉടന്‍തന്നെ അതിനാവശ്യമായ ചികിത്സ ആരംഭിക്കുകയും ചെയ്തു.

ഏപ്രില്‍ 13ന് മൂന്നാമത്തെ സാമ്പിള്‍ പരിശോധനാ ഫലത്തിലും കോവിഡ് നെഗറ്റീവായി. ഏപ്രില്‍ 14ന് രോഗിക്ക് അക്യൂട്ട് കിഡ്‌നി ഇഞ്ചുറി ഉണ്ടായതായി കണ്ടെത്തി. തുടര്‍ന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റുകയും കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജില്‍ നിന്നെത്തിയ നെഫ്രോളജിസ്റ്റുകളുടെ സംഘം ഡയാലിസിസിന് വിധേയനാക്കുകയും ചെയ്തു.

ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയുണ്ടായ വീരാൻകുട്ടിക്ക് ഏപ്രില്‍ 16ന് കഠിനമായ പനി അനുഭവപ്പെടുകയും തുടര്‍ പരിശോധനയില്‍ മൂത്രത്തില്‍ പഴുപ്പ് ബാധിച്ചതായി കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് ആശുപത്രി ക്രിട്ടിക്കല്‍ കെയര്‍ ടീം പരിശോധിച്ച് ചികിത്സ ആരംഭിച്ചു. ഏപ്രില്‍ 17ന് നടത്തിയ പരിശോധനയില്‍ രോഗിക്ക് സെപ്റ്റിസീമിയ, മള്‍ട്ടി ഓര്‍ഗന്‍ ഡിസ്ഫങ്ഷന്‍ സിന്‍ഡ്രോം രോഗങ്ങള്‍ ബാധിച്ചതായി കണ്ടെത്തി. പിന്നീട് മരുന്നുകളോട് പ്രതികരിക്കാതെ ഇന്ന് പുലര്‍ച്ചെ നാലോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

Tags:    
News Summary - covid death in kerala covid update -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.