കാസർകോട്: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ യാത്രക്ക് ഇന്ന് കുമ്പളയിൽ തുടക്കം. വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ എം.വി. ഗോവിന്ദന് പതാക കൈമാറി യാത്ര ഉദ്ഘാടനം ചെയ്യും. കേന്ദ്ര സർക്കാറിന്റെ വർഗീയ നയങ്ങൾക്കും കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നതിനെതിരെയും കേരളത്തിന്റെ ജനകീയ ബദൽ നയങ്ങൾ പരിചയപ്പെടുത്തുന്നതിനും വേണ്ടിയാണ് യാത്ര നടത്തുന്നത്.
140 മണ്ഡലങ്ങളിൽനിന്ന് സ്വീകരണം ഏറ്റുവാങ്ങി മാർച്ച് 18ന് തലസ്ഥാനത്ത് സമാപിക്കും. എം. സ്വരാജ്, പി.കെ. ബിജു, സി.എസ്. സുജാത, കെ.ടി. ജലീൽ, ജയ്ക് സി. തോമസ് എന്നിവരാണ് യാത്രയിലെ സ്ഥിരം അംഗങ്ങൾ.
സ്വീകരണകേന്ദ്രങ്ങളിൽ പൗരപ്രമുഖർ, വ്യവസായികൾ, എഴുത്തുകാർ, സംരംഭകർ തുടങ്ങിയവരുമായി കേരള വികസനത്തെകുറിച്ചും സർക്കാറിന്റെ പ്രവർത്തനങ്ങളെകുറിച്ചും ചർച്ച നടത്തും. അവരുടെ പരാതികൾ കേൾക്കും. ആവശ്യമെങ്കിൽ നടപടിക്ക് ശിപാർശ ചെയ്യും. കലാസാംസ്കാരിക പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.