മലപ്പുറം: കരുവാരകുണ്ട് ദാറുന്നജാത്ത് യു.പി സ്കൂളിൽ വ്യാജനിയമന രേഖയുണ്ടാക്കി മൂന്ന് അധ്യാപകർ പൊതുഖജനാവിൽനിന്ന് ഫണ്ട് കൈപ്പറ്റിയെന്ന കേസിൽ നടപടിയെടുക്കുന്നതിന് മുന്നോടിയായി അണ്ടർ സെക്രട്ടറി ജൂലൈ 19ന് തിരുവനന്തപുരത്ത് ഹിയറിങ് നടത്തും. പരാതിക്കാരനായ എം. ഹുസൈൻ, കരുവാരകുണ്ട് സ്കൂൾ അധ്യാപകരായ ഒ. സുലാഹ, നിഷാത്ത് സുൽത്താന, സി. റൈഹാനത്ത്, സ്കൂൾ മാനേജർ, പ്രധാനാധ്യാപകർ എന്നിവർക്കാണ് അണ്ടർ സെക്രട്ടറി നോട്ടീസ് അയച്ചത്. വണ്ടൂർ എ.ഇ.ഒ, മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടർ എന്നിവർ കണ്ടെത്തിയ ക്രമക്കേടുകൾ സംബന്ധിച്ച് ആരോപണവിധേയരിൽനിന്ന് അണ്ടർ സെക്രട്ടറി മൊഴിയെടുക്കും.
അധ്യാപകർ വ്യാജനിയമന രേഖയുടെ അടിസ്ഥാനത്തിൽ ഒരു കോടിയോളം രൂപ കൈപ്പറ്റിയെന്നും അത് തിരിച്ചുപിടിക്കുകയും അധ്യാപകർ, ഹെഡ്മാസ്റ്റർ, സ്കൂൾ മാനേജർ എന്നിവർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കുകയും ചെയ്യണമെന്നായിരുന്നു ഡി.പി.ഐക്ക് മലപ്പുറം ഡി.ഡി.ഇ നൽകിയ അന്വേഷണ റിപ്പോർട്ടിലെ ശിപാർശ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.