വെടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

സുല്‍ത്താന്‍ ബത്തേരി: കാട്ടാനയെ തുരത്തുന്നതിനിടെ വെടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വാകേരി തേന്‍കുഴി കറുപ്പന്‍കാലായില്‍ ചന്ദ്രന്‍െറ മകന്‍ പ്രദീപാണ് (24) മരിച്ചത്. തിങ്കളാഴ്ച രാത്രിയിലാണ് വെടിയേറ്റത്. ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റതാണെന്നറിയിച്ചാണ് ഇവര്‍ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. എന്നാല്‍, പരിശോധനക്കിടെ വെടിയേറ്റതാണെന്ന് തെളിഞ്ഞു. ബുധനാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പ്രദീപിന്‍െറ പിതൃസഹോദരന്‍ കുഞ്ഞിരാമനെ (48) പൊലീസ് അറസ്റ്റ് ചെയ്തു. വനത്തിന് സമീപത്തെ തോട്ടത്തില്‍വെച്ച് പ്രദീപിനെ ആക്രമിച്ച ആനയെ തുരത്തുന്നതിനായാണ് വെടിവെച്ചത്. എന്നാല്‍, ഉന്നംതെറ്റി പ്രദീപിന്‍െറ മേല്‍ പതിക്കുകയായിരുന്നെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. വനത്തില്‍ വേട്ട നടത്തുന്നതിനിടെ അപകടം സംഭവിച്ചതാണോ എന്ന് പൊലീസ് അന്വേഷിച്ചുവരുകയാണ്.    

Tags:    
News Summary - death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.