തിരുവനന്തപുരം: കോവിഡിെൻറ പശ്ചാത്തലത്തിൽ പൊലീസ് നിർമിക്കുന്ന വിഡിയോകള്‍ക്ക് നി യന്ത്രണം ഏര്‍പ്പെടുത്തി ഡി.ജി.പി ലോക്നാഥ് ബെഹ്റ. അനുമതിയില്ലാതെ ഉദ്യോഗസ്ഥർ സ്വന് തം നിലയില്‍ വിഡിയോ നിർമിക്കുകയും ചിത്രീകരണത്തിനും മറ്റും സിനിമ താരങ്ങളെയടക്കം ബു ദ്ധിമുട്ടിക്കുകയും ചെയ്യുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് എ.ഡി.ജി.പിയുടെ അനുമതിയില്ലാതെ ഇനി വിഡിയോ നിർമിക്കരുതെന്നു പൊലീസ് ആസ്ഥാനത്തുനിന്ന് ഉത്തരവ് ഇറക്കിയത്.
കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ഇതിനോടകം 300ഓളം വിഡിയോ ആണ് പൊലീസ് ചെയ്തത്. ആവശ്യത്തിലധികം വിഡിയോ ആയതിനാൽ പാട്ടും ഡാൻസുമടക്കം കലാപരിപാടികൾ നിർത്തിവെച്ച് പ്രതിരോധന പ്രവർത്തനങ്ങൾക്ക് കൂടുതൽ ശ്രദ്ധ നൽകണമെന്നും ഉത്തരവിൽ പറയുന്നു.
പൊലീസ് ചെയ്യുന്ന നല്ല കാര്യങ്ങളുടെ വിഡിയോ മാധ്യമങ്ങളോ പൊതുജനങ്ങളോ എടുക്കുകയാണെങ്കിൽ വകുപ്പ് മേധാവിയുടെ അനുമതിയോടെ എഡിറ്റ് ചെയ്ത് ഉപയോഗിക്കാം. അനുമതിയില്ലാതെ വിഡിയോ ചിത്രീകരണത്തിനായി താരങ്ങളെയോ സെലിബ്രിറ്റികളെയോ പ്രമുഖരെയോ സമീപിക്കരുത്. വകുപ്പിനെയോ സർക്കാർ നയങ്ങളെയോ വിമർശിക്കുന്ന വിഡിയോ എടുക്കാൻ പാടില്ല. സൈബർ ക്രൈം, ജനമൈത്രി പൊലീസ് തുടങ്ങി പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്ന വിഡിയോ വകുപ്പ് മേധാവികളുടെ അനുമതിയോടെ നിർമിക്കാമെന്നും ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.