ഡി.ജി.പിക്ക് തലവേദനയായ ദിലീപ് ആരാധകൻ ഒടുവിൽ കുടുങ്ങി

 

ആലുവ: ഡി.ജി.പിക്ക് തലവേദനയായി മാറിയ ദിലീപ് ആരാധകൻ ഒടുവിൽ കുടുങ്ങി. നടിയെ ആക്രമിച്ച കേസിൽ യഥാർഥത്തിൽ ആർക്കാണ് പരാതിയെന്ന് ചോദിച്ച് ഡി.ജി.പിയെ പലവട്ടം വിളിച്ച യുവാവാണ് പൊലീസ് പിടിയിലായത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെത്തുടർന്ന് പിന്നീട് വിട്ടയച്ചു. നെടുമ്പാശ്ശേരി കപ്രശ്ശേരി സ്വദേശി നിഷാദിനെയാണ് ഡി.ജി.പിയുടെ നിർദേശപ്രകാരം ആലുവ പൊലീസ് കസ്റ്റഡിയിലെടുത്തത്.

നടിയെ പീഡിപ്പിച്ച കേസിൽ ആരാണ് പരാതിക്കാരൻ എന്നാണ് നിഷാദിന് അറിയേണ്ടിയിരുന്നത്. മാനസിക ദൗർബല്യം പ്രകടിപ്പിച്ചിരുന്ന ഇയാൾ ഡി.ജി.പിയുടെ മൊെബെൽ നമ്പറിൽ പലവട്ടം വിളിച്ചിരുന്നു. കടുത്ത ദിലീപ് ആരാധകനായ നിഷാദിന് പരാതി പൊലീസിനാണോ നടിക്കാണോ എന്നാണ് അറിയേണ്ടിയിരുന്നത്. ശല്യമായപ്പോൾ ഡി.ജി.പി ആലുവ പൊലീസിനോട് ആളെ കണ്ടെത്താനും ശാസിച്ചശേഷം വിട്ടയക്കാനും നിർദേശിച്ചു.

മൊബൈൽ നമ്പർ നിരീക്ഷിച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇൻറീരിയർ ഡെക്കറേഷൻ ജോലിക്കാരനായ യുവാവ് ഭാര്യ പിണങ്ങിപ്പോയതോടെ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു. പിടിയിലായപ്പോഴും ഇയാൾ ഇതേ ചോദ്യം പൊലീസിനോടും ആവർത്തിച്ചു. 

Tags:    
News Summary - dileep fan young man disturbrd DGP-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.