ഡോ. ജോസ് ജി. ഡിക്രൂസ്, അഡ്വ. എച്ച്. ജോഷ്
തിരുവനന്തപുരം: കേരള പബ്ലിക് സർവിസ് കമീഷൻ അംഗങ്ങളായി ഡോ. ജോസ് ജി. ഡിക്രൂസ്, അഡ്വ. എച്ച്. ജോഷ് എന്നിവരെ നിയമിക്കുന്നതിന് ഗവർണറോട് ശിപാർശ ചെയ്യാൻ മന്ത്രിസഭയോഗം തീരുമാനിച്ചു. ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിലെ അഡീഷനല്‍ ഡയറക്ടര്‍ (വിജിലന്‍സ്) ആണ് ഡോ. ജോസ് ജി. ഡിക്രൂസ്. തിരുവനന്തപുരം മെഡിക്കൽ കോളജിൽനിന്ന് എം.ബി.ബി.എസ് പഠനം പൂർത്തിയാക്കിയ ഡോ. ജോസ് 1996ൽ ആരോഗ്യവകുപ്പിൽ അസിസ്റ്റന്റ് സർജൻ തസ്തികയിൽ നിയമനം നേടി.
വിവിധ ജില്ലകളിൽ ഡെപ്യൂട്ടി ഡി.എം.ഒ, അഡീഷനൽ ഡി.എം.ഒ, ഡി.എം.ഒ തസ്തികകളിലും ജോലി ചെയ്തു. കൊല്ലം ഈസ്റ്റ് പട്ടത്താനം വിദ്യാനഗർ സ്വദേശിയാണ്. ഭാര്യ: വിജയകുമാരി (അസി. പ്രഫസർ, ഓൾസെയിൻസ് കോളജ്). മക്കൾ: വിദ്യ, അപർണ, അപ്സര ജോസ്.
തിരുവനന്തപുരം തിരുമല സ്വദേശിയായ അഡ്വ.എച്ച്. ജോഷ് ഹൈകോടതിയിലും തിരുവനന്തപുരത്തെ കോടതികളിലും പ്രാക്ടീസ് ചെയ്യുകയാണ്. എസ്.ബി.ഐ, ഇന്ത്യൻ ഓവർസീസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡാ, യുനൈറ്റഡ് ഇന്ത്യ ഇൻഷുറൻസ്, കേരള സ്റ്റേറ്റ് കോസ്റ്റൽ ഏരിയ െഡവലപ്മെന്റ് കോർപറേഷൻ തുടങ്ങിയവയുടെ നിയമോപദേശകനായിരുന്നു. അഭിഭാഷകയായ മിഷാ റാണിയാണ് ഭാര്യ. അല്ലൻ ജോ, മില്ലൻ ജോ എന്നിവരാണ് മക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.