ആര്‍.എസ്.എസ് ശാഖയില്‍ മദ്യപിക്കാത്തവരില്ലെന്ന് ഇ.പി. ജയരാജന്‍

തിരുവനന്തപുരം: ആര്‍.എസ്.എസ് ശാഖയില്‍ പോയിനോക്കിയാല്‍ മദ്യപിക്കാത്തവരും കഞ്ചാവ് ഉപയോഗിക്കാത്തവരുമായി ആരുമില്ളെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന്‍. സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘ആര്‍.എസ്.എസ് കലി രക്തദാഹത്തിന്‍െറ സംഘ താണ്ഡവം’ പരിപാടിയുടെ സമാപനസമ്മേളനത്തില്‍ വര്‍ഗീയവിരുദ്ധ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആര്‍.എസ്.എസുകാര്‍ അയ്യപ്പഭഗവാനെ അംഗീകരിക്കുന്നില്ല.
സി.പി.എമ്മിന് ബോംബ് നിര്‍മിക്കാന്‍ നേരമില്ല.

ഒരു മനുഷ്യന്‍െറയും രക്തം വീഴ്ത്താന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഇരകളോടൊപ്പം നില്‍ക്കുന്നവരാണ് സി.പി.എം. ഇരകളെ സംരക്ഷിക്കുമ്പോള്‍ പിടഞ്ഞുവീണ് മരിക്കേണ്ടിവന്നാല്‍ അത് രാഷ്ട്രീയപ്രവര്‍ത്തനത്തിന്‍െറ ഉന്നതമൂല്യമായി കണക്കാക്കും. അതിനെയാണ് ആര്‍.എസ്.എസ് ആക്രമണമായി ചിത്രീകരിക്കുന്നത്. ആര്‍.എസ്.എസ് ഉള്ളിടത്തോളം അക്രമം നിലനില്‍ക്കും. അവര്‍ ആയുധം താഴെവെച്ചാല്‍ കേരളം ശാന്തമാവും.
കേരളത്തിന്‍െറ 60ാം വാര്‍ഷികാഘോഷത്തിന് ഗവര്‍ണറെ വിളിക്കേണ്ടെന്ന് തീരുമാനിച്ചത് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും സ്പീക്കറും ചേര്‍ന്നാണ്. അത് ഗവര്‍ണര്‍ക്കും അറിയാം. വകതിരിവില്ലാത്തവര്‍ക്ക് എന്തും പറയാം. വേട്ടയാടല്‍ മാധ്യമപ്രവര്‍ത്തനമായി ശീലിച്ചവരോട് ഒന്നും പറയാനില്ലെന്നും ജയരാജൻ വ്യക്തമാക്കി.

Tags:    
News Summary - ep jayarajan to rss

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.