വടകര: സമൂഹമാധ്യമത്തിലൂടെ മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില ് യുവാവിനെതിരെ കേസെടുത്തു. വടകര കരിമ്പനപാലം സ്വദേശിയും പ്രവാസിയുമായ ബിബിത്ത് കേ ാഴിക്കളത്തിലിനെതിരെയാണ് വടകര പൊലീസ് കേസെടുത്തത്.
കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ പോസ്റ്റിട്ടതെന്ന് പറയുന്നു. സമൂഹത്തില്‍ സ്പര്‍ദ്ധ വളര്‍ത്തല്‍, അപകീര്‍ത്തികരമായ പരാമര്‍ശം നടത്തുക എന്നീ വകുപ്പുകളിലാണ് കേസെടുത്തത്.
വി.എസ്. അച്യുതാന്ദന് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ധനമന്ത്രി തോമസ് ഐസക്കിെൻറ പേഴ്സനല്‍ സ്റ്റാഫംഗമായിരുന്ന ബിബിത്ത് ടി.പി. ചന്ദ്രശേഖരൻ വധത്തോടെ സി.പി.എമ്മുമായി അകന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.