തിരുവനന്തപുരം: നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിൽ കണ്ടെത്തിയ തമിഴ്നാട്ടുകാർക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന തരത്തിൽ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് തിരുവനന്തപുരം ജില്ല കലക്ടർ വ്യക്തമാക്കി. വാട്സ്ആപ് വഴി നടക്കുന്ന ഇൗ പ്രചാരണം വ്യാജമാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ടെന്നും വ്യാജ സന്ദേശങ്ങൾക്കെതിരെ കരുതിയിരിക്കണമെന്നും കലക്ടർ അറിയിച്ചു. ഫേസ്ബുക്ക് പേജിലൂടെയാണ് കലക്ടർ ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ ബുധനാഴ്ചയാണ് തമിഴ്നാട്ടിൽ നിന്നെത്തിയ സ്ത്രീയേയും പുരുഷനേയും നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിൽ അവശനിലയിൽ കണ്ടത്. സേലത്തുനിന്ന് കളിയിക്കാവിളയിലെത്തിയ ഇവർ പാസില്ലാത്തതിനാൽ ഇടവഴിയിലൂടെ അതിർത്തി കടന്നെത്തുകയുമായിരുന്നെന്ന് പൊലീസ് ചോദ്യം ചെയ്യലിൽ വ്യക്തമായി. ഇരുവേരയും ഉടനെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. തുടർന്ന് അഗ്നിശമനസേന എത്തി ബസ് സ്റ്റാൻഡ് ശുചീകരിച്ചു. നിലവിൽ ഇരുവരും നിരീക്ഷണത്തിലാണ്.
എന്നാൽ ആരോഗ്യ വകുപ്പിെൻറ പരിേശാധനയിൽ ഇരുവർക്കും കോവിഡ് സ്ഥിരീകരിച്ചുവെന്ന തരത്തിൽ വാട്സ്ആപ്പിലൂടെ വ്യാപകമായ പ്രചാരണമാണ് പിന്നീട് നടന്നത്. അതിനാൽ ഇത് തെറ്റായ സന്ദേശമാണെന്ന് കലക്ടർ തന്നെ വ്യക്തമാക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.