വ്യാജ വിസയുമായി കാനഡക്ക് കടക്കാൻ ശ്രമിച്ച രണ്ട് യുവാക്കൾ പിടിയിൽ

നെടുമ്പാശ്ശേരി: വ്യാജ വിസയിൽ കാനഡക്ക് കടക്കാൻ ശ്രമിച്ച രണ്ട് യുവാക്കളെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എമിഗ്രേഷൻ വിഭാഗം പിടികൂടി. മൂവാറ്റുപുഴ സ്വദേശികളായ അസിയൻ ബാബു (24), ഷിനാസ് (35) എന്നിവരാണ് പിടിയിലായത്.

ക്വാലാലംപൂരിലേക്ക് പോകാനുള്ള വിസയും ടിക്കറ്റുമാണ് ഇവർ എമിഗ്രേഷനിൽ കാണിച്ചത്. എന്നാൽ, പാസ്പോർട്ട് വിശദമായി പരിശോധിച്ചപ്പോൾ അതിൽ കാനഡക്കുള്ള വിസയും പതിച്ചിട്ടുണ്ടായിരുന്നു. ഒരുമാസം ക്വാലാംലംപൂർ ചുറ്റിക്കറങ്ങിയശേഷം കാനഡയിലേക്ക് കടക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഇവർ പറഞ്ഞു.

എന്നാൽ, ഇരുവരും പരസ്പരവിരുദ്ധമായി സംസാരിച്ചതിനെത്തുടർന്ന് വിശദമായി പരിശോധിച്ചപ്പോഴാണ് കാനഡ വിസ വ്യാജമാണെന്ന് കണ്ടെത്തിയത്. കൂടുതൽ ചോദ്യം ചെയ്യലിന് ഇരുവെരയും ജില്ല ക്രൈംബ്രാഞ്ചിന് കൈമാറി.
Tags:    
News Summary - fake visa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.