ആറുവയസ്സുകാരിയെ മഴുകൊണ്ട് വെട്ടിക്കൊന്ന പിതാവ് ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചു

മാവേലിക്കര: ആറുവയസ്സുകാരിയെ വെട്ടിക്കൊലപ്പെടുത്തിയ പിതാവ് ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചു പുന്നമൂട് ആനക്കൂട്ടില്‍ നക്ഷത്രയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീമഹേഷാണ് (38) ജീവനൊടുക്കാൻ ശ്രമിച്ചത്.

ജയില്‍ അധികൃതര്‍ ഉടന്‍ ജില്ല ആശുപത്രിയില്‍ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

വ്യാഴാഴ്ച വൈകീട്ട് 6.45ഓടെ മാവേലിക്കര സബ് ജയിലിലെ വാറന്‍റ് റൂമില്‍വെച്ചായിരുന്നു സംഭവം. രേഖകള്‍ ശരിയാക്കുന്നതിനിടെ അവിടെനിന്ന് ലഭിച്ച പേപ്പര്‍ കട്ടര്‍ ഉപയോഗിച്ച് കഴുത്തിലും കൈയിലും മുറിവുകള്‍ ഉണ്ടാക്കുകയായിരുന്നു.

കഴുത്തിന്‍റെ വലത് ഭാഗത്തും ഇടതുകൈയിലുമാണ് മുറിവുകള്‍ ഉണ്ടാക്കിയത്. കഴുത്തിലെ ഞരമ്പിനും മുറിവേറ്റിട്ടുണ്ട്.

മഴു കണ്ടെടുത്തു

കേസിൽ പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തി. മാവേലിക്കരയിലെ വീട്ടിൽനടന്ന തെളിവെടുപ്പിൽ കൊലക്കുപയോഗിച്ച മഴു കണ്ടെടുത്തു. പൊലീസ് കനത്ത സുരക്ഷ ഒരുക്കിയാണ് ശ്രീമഹേഷിനെ വീട്ടിലേക്ക് എത്തിച്ചത്.

Tags:    
News Summary - father who killed six-year-old girl tried to commit suicide in jail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.