16കാരിയെ പീഡിപ്പിച്ച പിതാവിന് 18 വർഷം കഠിനതടവ്

കാഞ്ഞങ്ങാട്: 16കാരിയായ മകളെ നിരന്തരം പീഡിപ്പിച്ച പിതാവിനെ കോടതി 18 വർഷം കഠിനതടവിന് ശിക്ഷിച്ചു. 40,000 രൂപ പിഴയും അടക്കണം. പിഴ അടച്ചില്ലെങ്കിൽ നാലുമാസം അധിക തടവിനും ശിക്ഷവിധിച്ചു. ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജ് പി.എം. സുരേഷാണ് തിങ്കളാഴ്ച ശിക്ഷ വിധിച്ചത്.

2023 മേയ് 24നും അതിന് മുമ്പുള്ള രണ്ട് മാസങ്ങളിലും പെൺകുട്ടിയെ സ്വന്തം വീട്ടിൽ പല പ്രാവശ്യം കുട്ടിയുടെ സംരക്ഷണച്ചുമതലയുള്ള പിതാവായ പ്രതി ലൈംഗികപീഡനം നടത്തുകയായിരുന്നു. ഇന്ത്യൻ ശിക്ഷാനിയമം പോക്സോ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ. ഹോസ്ദുർഗ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കോടതിവിധി.

കേസിന്റെ അന്വേഷണം പൂർത്തീകരിച്ച് പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ സബ് ഇൻസ്‌പെക്ടർ കെ. വേലായുധനായിരുന്നു. പ്രോസിക്യൂഷന് വേണ്ടി ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക് സ്പെഷൽ കോർട്ട് പബ്ലിക് പ്രോസിക്യൂട്ടർ എ. ഗംഗാധരൻ ഹാജരായി.

Tags:    
News Summary - Father who molested 16-year-old girl gets 18 years in prison

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.