കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയെൻറ വിദേശയാത്രകൾ കേന്ദ്രസർക്കാറിെൻറ അനുമതി യോടെയായിരുന്നെന്ന് സർക്കാർ ഹൈകോടതിയിൽ. 2016ൽ യു.എ.ഇയും 2018ൽ അമേരിക്കയും സന്ദർശിച ്ചത് വിദേശകാര്യ മന്ത്രാലയത്തിെൻറ അനുമതിയോടെയാണെന്ന് സംസ്ഥാന പ്രോട്ടോകോൾ ഓഫിസറും ജോ. സെക്രട്ടറിയുമായ ബി. സുനിൽകുമാർ വിശദീകരണ പത്രികയിലൂടെ അറിയിച്ചു. കന്യാകുമാരി സ്വദേശി ഡി. ഫ്രാൻസിസ് നൽകിയ ഹരജിയിലാണ് വിശദീകരണം.
വിദേശകാര്യ മന്ത്രാലയത്തിെൻറ പൂർണ അനുമതിയോടെയാണ് 2016 ഡിസംബർ 21 മുതൽ 25 വരെ ഔദ്യോഗിക ആവശ്യത്തിന് മുഖ്യമന്ത്രി യു.എ.ഇ സന്ദർശിച്ചതെന്ന് വിശദീകരണത്തിൽ പറയുന്നു. 2018 ജൂലൈ നാലുമുതൽ 17 വരെ അമേരിക്ക സന്ദർശിച്ചതും അനുമതിയോടെയാണ്.
ജൂലൈ എട്ടിനുശേഷം സുഹൃത്തുക്കളെയും ബന്ധുക്കളെയും കാണാനും മറ്റുമായി സ്വകാര്യ ആവശ്യത്തിനാണ് അമേരിക്കയിൽ തങ്ങിയത്. ഇതിനും കേന്ദ്രം അനുമതി നൽകിയിരുന്നു. എന്നാൽ, ഈ കാലയളവിലെ ചെലവ് മുഖ്യമന്ത്രി സ്വന്തമായി വഹിക്കുകയാണ് ചെയ്തത്. അമേരിക്കൻ സന്ദർശനവേളയിൽ മുൻകൂർ കൈപ്പറ്റിയിരുന്ന ഒരുലക്ഷം രൂപ തിരികെ നൽകി. വിദേശയാത്രകളുടെ ചെലവ് പൊതുഖജനാവിൽനിന്ന് എടുത്തത് വിജിലൻസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി പരിഗണിച്ച ജസ്റ്റിസ് പി. ഉബൈദ്, വിശദവാദത്തിനായി ജൂലൈ 22ലേക്ക് മാറ്റി. ഈ മാസം ഏഴിന് കേസ് പരിഗണിച്ചപ്പോൾ 10 ചോദ്യങ്ങൾക്ക് ഹരജിക്കാരനോട് ഉത്തരം ആവശ്യപ്പെട്ടെങ്കിലും നൽകാത്തതിൽ കോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു.
ഹരജിക്കാരെൻറ യഥാർഥ താൽപര്യം പരിശോധിക്കേണ്ടതുണ്ടെന്നും വാക്കാൽ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.