ബദിയടുക്ക: കാണാതായ പെൺകുട്ടിയെ കോഴിക്കോട് കണ്ടെത്തിയ സംഭവത്തിൽ യുവാവിനെതിരെ ബദിയടുക്ക പൊലീസ് പോക്സോ നിയമപ്രകാരം കേെസടുത്തു. സ്റ്റേഷൻ പരിധിയലെ 16കാരിയെ മൂന്നു ദിവസം മുമ്പ് കാണാതാെയന്ന് പറഞ്ഞ് വീട്ടുകാർ പരാതി നൽകിയിരുന്നു. പൊലീസ് നടത്തിയ മൊബൈൽഫോൺ ടവർ ലോക്കേഷൻ പരിശോധനയിൽ പെൺകുട്ടിയെ കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്തുള്ളതായി കണ്ടെത്തിയതോടെ വിവരം അവിടത്തെ പൊലീസിൽ അറിയിച്ച് കസ്റ്റഡിയിലെടുത്ത് മഹിളാമന്ദിരത്തിലേക്ക് മാറ്റുകയായിരുന്നു.
പിന്നീട് ബദിയടുക്ക പൊലീസ് കൊണ്ടുവന്ന് ചോദ്യംചെയ്യലിൽ വീട്ടുകാരോട് പറഞ്ഞ് പോയതാെണന്നും താൻ രണ്ടു വർഷത്തോളമായി ഒരു യുവാവുമായി പ്രണയത്തിലായിരുന്നുവെന്നും മൊഴിനൽകി. യുവാവ് അസുഖത്തെ തുടർന്ന് എറണാകുളം ആശുപത്രിയിൽ ചികിത്സയിലാെണന്ന് അറിഞ്ഞതോടെയാണ് അങ്ങോട്ട് പോയത്. എന്നാൽ, മൊബൈലിൽ ബന്ധപ്പെെട്ടങ്കിലും പ്രതികരിക്കാത്തതിനാൽ കോഴിക്കോട് ഇറങ്ങിയതാണെന്നാണ് കുട്ടി മൊഴിനൽകിയത്.
ഈ യുവാവ് നേരത്തെ തന്നെ പലതവണ പീഡിപ്പിക്കാൻ ശ്രമിച്ചതായി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേെസടുത്തത്. കോടതിയിൽ ഹാജരാക്കിയ പെൺകുട്ടിയെ വീട്ടുകാരുടെ കൂടെ വിട്ടു. പ്രതിയെ അന്വേഷിച്ചുവരുന്നതായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.