കൊച്ചി: വാഹനങ്ങളുടെ നിയമലംഘനങ്ങൾക്കെതിരായ എൻഫോഴ്സ്മെന്റ് യജ്ഞത്തിൽ 7395 ബസുകൾക്കെതിരെ നടപടിയെടുത്തെന്ന് സർക്കാർ ഹൈകോടതിയിൽ. 569 വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദാക്കി.കൂടുതൽ കരുത്തുപകരാൻ അധിക എൻജിനുകൾ വാഹനങ്ങളുടെ ലഗേജ് കമ്പാർട്ട്മെന്റുകളിൽ നിയമവിരുദ്ധമായി ഘടിപ്പിച്ചതായി കണ്ടെത്തിയെന്നും സർക്കാറിനുവേണ്ടി സ്പെഷൽ ഗവ. പ്ലീഡർ അറിയിച്ചു.
എറണാകുളം -47, മലപ്പുറം -36, പത്തനംതിട്ട -32 കോട്ടയത്തും -32, പാലക്കാട് -21, കൊല്ലം -20, കോഴിക്കോട് -19, തൃശൂർ -ആറ്, വയനാട് -മൂന്ന്, ഇടുക്കി -ഒന്ന് എന്നിങ്ങനെയാണ് വാഹനങ്ങൾക്കെതിരെ നടപടിയുണ്ടായത്.എല്ലാ കെ.എസ്.ആർ.ടി.സി ബസുകൾക്കും ഫിറ്റ്നസ് സർട്ടിഫിക്കറ്റുണ്ടെന്ന് സർക്കാർ അഭിഭാഷകൻ അറിയിച്ചു.
ഉത്തരവ് കെ.എസ്.ആർ.ടി.സിക്കും കെ.യു.ആർ.ടി.സിക്കും ബാധകമാണെന്ന് കോടതി പറഞ്ഞു. കോടതിയുടെ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ രണ്ടാഴ്ചക്കകം സത്യവാങ്മൂലം നൽകാമെന്ന് സർക്കാറും കെ.എസ്.ആർ.ടി.സിയും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.