നിരപരാധികളെ വ്യാജ പോക്സോ കേസുകളിൽ കുടുക്കുന്നത് ക്രൂരം -ഹൈകോടതി

കൊച്ചി: നിരപരാധികളെ വ്യാജ പോക്സോ കേസുകളിൽ കുടുക്കുന്നത് ക്രൂരമാണെന്നും പ്രതികൾ കുറ്റമുക്തരാക്കപ്പെട്ടാലും ആരോപണം ജീവിതകാലം മുഴുവൻ മാരകമായി വേട്ടയാടുമെന്നും ഹൈകോടതി. ഏഴു വയസ്സുകാരിയായ മകളെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് വയനാട് കൽപ്പറ്റ പോക്‌സോ കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷ റദ്ദാക്കിയാണ് ജസ്റ്റിസുമാരായ കെ. വിനോദ് ചന്ദ്രൻ, സി. ജയചന്ദ്രൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിെൻറ നിരീക്ഷണം.

ആദ്യ ഭാര്യയുടെ മരണത്തെത്തുടർന്ന് മകളുമായി രണ്ടാം ഭാര്യക്കൊപ്പം താമസിക്കുേമ്പാൾ വീണു കാലൊടിഞ്ഞ് കിടപ്പിലായ മകളെ പ്രതി പീഡിപ്പിച്ചെന്നായിരുന്നു കേസ്. 2015ൽ നടന്ന സംഭവത്തിൽ 2016 ആഗസ്റ്റിലാണ് വിചാരണ കോടതി പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. ശിഷ്ടകാലം മുഴുവൻ ജയിൽ ശിക്ഷ അനുഭവിക്കണമെന്നായിരുന്നു വിധി. അപ്പീൽ ഹരജിയാണ് ഡിവിഷൻബെഞ്ച് പരിഗണിച്ചത്.

അപ്പീലിൽ പ്രതിക്കായി അഭിഭാഷകൻ ഹാജരാകാതിരുന്നതിനെ തുടർന്ന് സംസ്ഥാന നിയമ സേവന അതോറിറ്റി (കെൽസ) മുഖേന ഡിവിഷൻ ബെഞ്ച് അന്വേഷിച്ചപ്പോൾ ഹാജരാകാമെന്നേറ്റിരുന്ന അഭിഭാഷകൻ ഹാജരാകാനാവില്ലെന്ന് മറ്റൊരു അഭിഭാഷക മുഖേന അറിയിച്ചതായി വ്യക്തമായി. തുടർന്ന് കോടതി കേസിൽ അഭിഭാഷകയെ അമിക്കസ് ക്യൂറിയായി നിയോഗിച്ചു. പെൺകുട്ടിയുടെയും മുഖ്യ സാക്ഷിയായ രണ്ടാം ഭാര്യയുടെ മൊഴിയിലും വൈരുധ്യമുണ്ടെന്ന് അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചു. രണ്ടാം ഭാര്യ പെൺകുട്ടിയുടെ ക്ലാസ് ടീച്ചർക്ക് ഇക്കാര്യം സംബന്ധിച്ച് കത്തു നൽകിയെന്ന് പറയുന്നുണ്ടെങ്കിലും ഹാജരാക്കിയിട്ടില്ലെന്ന് കോടതി കണ്ടെത്തി. കത്ത് പൊലീസ് വാങ്ങിയെന്ന് പറയുന്നുണ്ടെങ്കിലും അന്വേഷണ ഉദ്യോഗസ്ഥനും സ്ഥിരീകരിച്ചിട്ടില്ല. പെൺകുട്ടിയുടെ മൊഴി രണ്ടാം ഭാര്യ പറഞ്ഞു പഠിപ്പിച്ചതാണെന്നും പ്രതിയെ വീട്ടിൽനിന്ന് ഒഴിവാക്കാൻ അവർ നടത്തിയ ശ്രമത്തിെൻറ ഭാഗമാണെന്നും വിലയിരുത്തിയാണ് ഡിവിഷൻ ബെഞ്ച് കുറ്റമുക്തനാക്കിയത്.

Tags:    
News Summary - High Court about trapping innocent people in fake pocso cases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.